നീല വലയിൽ കേരളം; സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ ലൈംഗിക വ്യാപാര സംഘങ്ങൾ

Published : Oct 11, 2020, 10:25 AM ISTUpdated : Oct 11, 2020, 11:51 AM IST
നീല വലയിൽ കേരളം; സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ ലൈംഗിക വ്യാപാര സംഘങ്ങൾ

Synopsis

കേരളത്തിലെ ഓൺലൈൻ ലൈംഗിംക വ്യാപാരത്തിന്‍റെ ഇരുട്ടറകൾ തെരയുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താപ‌രമ്പര ഇന്ന് മുതൽ തുടങ്ങുന്നു. ചാറ്റ് റൂമുകളിലെ നീല വലയിൽ പെട്ടു പോയവരെ ഞങ്ങൾ അന്വേഷിക്കുന്നു. ഇത് മലയാളി എത്തി നിൽക്കുന്ന ലൈംഗിംക ദാരിദ്ര്യത്തിന്‍റേയും അരാജകത്വത്തിന്‍റേയും നേർചിത്രം. സൈബർ ലൈംഗിക വ്യാപാരത്തിന്‍റെ, വലക്കണ്ണികൾ തെരയുന്ന പരമ്പര 'ചതിയൊരുക്കി ചാറ്റ്റൂമുകൾ'

കൊച്ചി: നമ്മുടെ സോഷ്യൽ മീഡിയ ചാറ്റ് റൂമുകൾ വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ ഇടങ്ങളാകുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കച്ചവടം നടക്കുന്നത്. മലയാളി പെൺകുട്ടികളും വീട്ടമ്മമാരുമടക്കം നിരവധിപേരാണ് വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ കണ്ണികളായെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ഒരു ഇൻസ്റ്റഗ്രാം ഐഡിയുണ്ടെങ്കിൽ നിങ്ങളുടെ ചാറ്റ് റൂമുകളെ വെർച്വൽ സെക്സിനുള്ള വേദിയാക്കാം. അത്തരം സാധ്യകളെ ചൂഷണം ചെയതാണ് ലൈംഗിക വ്യാപാരത്തിന്‍റെ പുതിയ സാധ്യതകൾ തേടുന്നത്.
 

ഇൻസ്റ്റഗ്രാമിൽ വെർച്വൽ ലൈംഗിക വ്യാപരത്തിന് നിരവധി ഐഡികളാണ് ഉള്ളത്. വെറുതെ കയറി താൽപ്പര്യം അറയിച്ചാൽ മാത്രം മതി. അടുത്ത നിമിഷം മറുപടി. ഒന്നോ രണ്ടോ വരികളിൽ മാത്രം നീളുന്ന സംഭാഷണങ്ങൾ  അതിന് മുൻപ് കണക്കുറപ്പിച്ച് കാശ് വാങ്ങും. ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചുള്ള ഇടപാടുകൾക്ക് ഇടനിലക്കാരുണ്ട്. ഇത്തരം ആളുകളുടെ വലയിൽ നിരവധി മലയാളി പെൺകുട്ടികളും. താൽപ്പര്യം അനുസരിച്ച് ആരെയും തെരഞ്ഞെടുക്കാം. മലയാളി പെൺകുട്ടികളുടെ ഐഡി നൽകാൻ 550 രൂപ. പണം അടച്ചപ്പോൾ ഉടൻ വന്നു. രണ്ട് ഇസ്റ്റ ഐഡിയും വാട്സാപ് നമ്പറും. തൊട്ട് പിന്നാലെ ഇൻസ്റ്റ ഐഡിയുള്ള മലയാളി ഫോണിലെത്തി.

സെക്സ് ചാറ്റിന് മാത്രമാണെങ്കിൽ ഒരു തുക, ഫോട്ടോ മാത്രമാണെങ്കിൽ മറ്റൊരു തുക. വീഡിയോ കോൾ ആണെങ്കിൽ കൂടുതൽ പണം. ഇടപാടിന് തയ്യാറെങ്കിൽ ഗൂഗിൾ പേ വഴി പണം അയക്കാം. പണം അക്കൗണ്ടിലെത്തിയാൽ ചാറ്റ് റൂം റെഡി, പറഞ്ഞുറപ്പിച്ച സമയത്ത് നഗ്നരായി പെൺകുട്ടികൾ മറുതലയ്ക്കൽ എത്തും.

ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വെർച്വൽ ചാറ്റ് റൂം നേരത്തെ ഉണ്ടെങ്കിലും ലോക് ഡൗൺ കാലത്താണ് ഇവ സജീവമായി. പ്രായപരിധിയില്ലാത്ത ലൈംഗിക വ്യാപരമായതിനാൽ കുട്ടികളടക്കം ഈ വ്യാപാരത്തിൽ പങ്കാളികളാകുന്നു.

സാധാരണ ഉപയോഗത്തെയും അസാധാരണ ഉപയോഗത്തെയും തമ്മിൽ വേർതിരിക്കാനാകില്ലെന്നതാണ് വെർച്വൽ ലൈംഗിക വ്യാപാരമേഖല പൊലീസിന്‍റെ കണ്ണുകൾക്കപ്പുറമാക്കുന്നത്. ഇതൊരു തട്ടിപ്പ് മാത്രമല്ല കുട്ടികളിലും മുതിർന്നവരിലും സെക്സ് അഡിക്ഷൻ ഗുരുതര മാനസിക ശാരീരിക പ്രശനങ്ങൾക്കും കാരണമാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്