ബ്രേക്ക് അപ്പിന് കാരണം കൃതിയെന്ന് സംശയം; ബെം​ഗളൂരുവിനെ നടുക്കിയ കൊലയിൽ പ്രതി അറസ്റ്റിൽ

Published : Jul 27, 2024, 11:37 AM ISTUpdated : Jul 27, 2024, 11:39 AM IST
ബ്രേക്ക് അപ്പിന് കാരണം കൃതിയെന്ന് സംശയം; ബെം​ഗളൂരുവിനെ നടുക്കിയ കൊലയിൽ പ്രതി അറസ്റ്റിൽ

Synopsis

അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുൻ റൂംമേറ്റും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതി.

ബെംഗളൂരു: ബെം​ഗളൂരുവിനെ ഞെട്ടിച്ച കൃതി കുമാരി കൊലക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോറമംഗലയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.  പ്രതിയായ മധ്യപ്രദേശ് സ്വദേശി അഭിഷേകിനെ വെള്ളിയാഴ്ച രാത്രി ബെംഗളൂരു പൊലീസ് ഭോപ്പാലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ ഡിഎച്ചിനോട് സ്ഥിരീകരിച്ചു. പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവരും. കോറമംഗല വെങ്കട്ടറെഡ്ഡി ലേഔട്ടിലെ ഭാർഗവി സ്‌റ്റേയിംഗ് ഹോമിൽ ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് ബിഹാർ സ്വദേശി കൃതി കുമാരി കൊല്ലപ്പെട്ടത്.  

Read More... പിജിയായി താമസിക്കുന്ന 22കാരിയെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്, നടന്നത് അതിക്രൂരമായ സംഭവം

പിജിയുടെ മൂന്നാം നിലയിലേക്ക് എത്തിയ പ്രതി കുത്തിയും കഴുത്തറുത്തുമാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അഭിഷേക് തൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭോപ്പാലിലേക്ക് തിരിച്ചു. അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുൻ റൂംമേറ്റും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതി. ഇതിന്റെ വൈരാഗ്യത്തിലാണ് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്