സൂര്യഗ്രഹണ ദിനം 10 വയസുകാരിയുടെ തല കുഴിമാടത്തില്‍ നിന്ന് വെട്ടിയെടുത്തത് കടത്തി; ആഭിചാരക്രിയകള്‍ക്കെന്ന് സംശയം

Published : Oct 28, 2022, 05:17 PM IST
സൂര്യഗ്രഹണ ദിനം 10 വയസുകാരിയുടെ തല കുഴിമാടത്തില്‍ നിന്ന് വെട്ടിയെടുത്തത് കടത്തി; ആഭിചാരക്രിയകള്‍ക്കെന്ന് സംശയം

Synopsis

രണ്ട് ദിവസം മുമ്പ് കുഴിമാടത്തിന് സമീപം പൂജകൾ നടന്നതിന്‍റെ ലക്ഷണം കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയങ്ങള്‍ തോന്നിയത്. കുഴിമാടത്തിലെ മണ്ണ് ഇളകിയും കിടക്കുകയായിരുന്നു.

ചെന്നൈ: സെമിത്തേരിയില്‍ മറവുചെയ്ത പത്ത് വയസുകാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു കടത്തി. തമിഴ്നാട് ചെങ്കൽപ്പേട്ടിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിട്ടുള്ളത്. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയിൽപ്പെട്ടാണ് പത്ത് വയസുകാരിയായ പെൺകുട്ടിയുടെ മരണപ്പട്ടത്. ഈ കുട്ടിയുടെ മൃതദേഹത്തിന്‍റെ തലയാണ് അജ്ഞാതർ കുഴിമാടത്തിൽ നിന്ന് കടത്തിയത്. ആഭിചാരക്രിയകൾക്കായാണ് ഇതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഒക്ടോബര്‍ 14നാണ് കൃതിക എന്ന പെണ്‍കുട്ടി മരണപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ചെങ്കല്‍പേട്ടിലെ ചിത്രവാദി ശ്മശാനത്തിൽ പെണ്‍കുട്ടിയെ മറവും ചെയ്ത. കഴിഞ്ഞ സൂര്യഗ്രഹണ ദിവസമാണ് ശവക്കുഴിമാന്തി മൃതദേഹത്തിന്‍റെ തല വെട്ടിയെടുത്ത് കടത്തിക്കൊണ്ട് പോയത്. സൂര്യഗ്രഹണ ദിവസം ആഭിചാരക്രിയകൾ ചെയ്താൽ ഫലമേറും എന്ന അന്ധവിശ്വാസത്തിലാണ് ഈ ഹീനമായ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അതിനടിയിൽപ്പെട്ടാണ് കൃതിക മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് കുഴിമാടത്തിന് സമീപം പൂജകൾ നടന്നതിന്‍റെ ലക്ഷണം കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയങ്ങള്‍ തോന്നിയത്. കുഴിമാടത്തിലെ മണ്ണ് ഇളകിയും കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. ആർ‍‍ഡിഒയും പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കുഴിമാടം തുറന്നുനോക്കിയപ്പോഴാണ് തല നഷ്ടപ്പെട്ട വിവരം അറിയുന്നത്.

സീതാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തും സമീപ ജില്ലകളിലും ദുർമന്ത്രവാദം നടത്തുന്നവവരെന്ന് സംശയമുള്ളവരെ കേന്ദ്രീകരിച്ചും ഫോൺ കോളുകൾ പിന്തുടർന്നുമാണ് അന്വേഷണം പുരോഗമിക്കുന്നത്. അയല്‍ സംസ്ഥാനമായ കേരളത്തില്‍ അടുത്തിടെ നരബലി നടന്ന സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന്  മന്ത്രവാദികളെയും പൂജാരി വേഷം ധരിച്ച് ആഭിചാരക്രിയകളും മന്ത്രവാദവും നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും', സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി ഐടി ജീവനക്കാരി, കമ്പനി സിഇഒയും സഹപ്രവർത്തകയും ഭർത്താവും അറസ്റ്റിൽ
കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്