
തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നയൂര്‍ കുരഞ്ഞിയൂരില്‍ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വടക്കേകാട് കല്ലിങ്ങല്‍ കൊമ്പത്തേല്‍ ഷഫ്നുദ്ദീന്‍ (ചിപ്പു-20), മാവിന്‍ചുവട് മുണ്ടാറയില്‍ മുഹമ്മദ് ഷിഫാന്‍ (26), ചമ്മൂര്‍ ചേമ്പലക്കാട്ടില്‍ അബു താഹിര്‍ (25) എന്നിവരെയാണ് വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച കുരഞ്ഞിയൂരില്‍ റോഡരികില്‍ നിന്ന എടക്കഴിയൂര്‍ കുഴികണ്ടത്തില്‍ അജ്മല്‍ റോഷ(20)നെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരെയും ഇവരെ സഹായിക്കാന്‍ എത്തിയ നാട്ടുകാരെയും ഷിഫാന്റെ നേതൃത്വത്തില്‍ പ്രതികള്‍ കയ്യേറ്റം ചെയ്തിരുന്നു. കാപ്പ നിയമ പ്രകാരം കഴിഞ്ഞ സെപ്തംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്‍ എന്ന് പൊലീസ് പറഞ്ഞു.
എസ്ഐ കെ.ബി ജലീല്‍, സിപിഒമാരായ നിബു, സുജിത്ത്, രതീഷ്, സതീഷ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam