
പാലക്കാട്: പാലക്കാട് വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ ഗുണ്ടാ നേതാവിന്‍റെ സാഹസം. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ മറ്റ് വാഹനങ്ങളിലിടിച്ചു. എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടിച്ച് പോയ കാറിനെ പിന്തുടര്‍ന്ന് പിടിച്ചു. കാറിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു. പൊലീസിന്‍റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട കണ്ടെയ്നർ സാബു, റോജസ് എന്നിവരാണ് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്.
ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ കൈ കാണിച്ചപ്പോൾ കാർ നിർത്താതെ പോവുകയായിരുന്നു. അതിവോഗം ഓടിച്ച് പോയ കാറിനെ എക്സൈസ് സംഘവും പിന്തുടർന്നു. പ്രതികൾ സഞ്ചരിച്ച വാഹനം ചില വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ കഞ്ചിക്കോട്ടെ, വ്യവാസ മേഖലയിലേക്ക് ഓടിച്ചു കയറ്റി. ഒടുവിൽ കോരയാർ പുഴയിൽ വച്ച് ഗുണ്ടാ സംഘം കുടുങ്ങി. സാബു അവിടെ വച്ച് പിടിയിൽ ആയെങ്കിലും കൂടെയുണ്ടായിരുന്ന റോജസ് ഇറങ്ങിയോടി. ഇയാളെ എക്സൈസ് സംഘം പിറകെയോടി കീഴ്പ്പെടുത്തുകയായിരുന്നു.
ഗുണ്ടകളെ പിടികൂടിയ ശേഷം കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയിത്. പിടിയിലായ സാബു കണയന്നൂർ സ്വദേശിയാണ്. ഇയാൾക്കെതിരെ എറണാകുളത്ത് വിവിധ ക്രമിനൽ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് സ്വദേശിയാണ് റോജസ്. പ്രതികളെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam