
ആഗ്ര: യുവ വനിത ഡോക്ടർ ആഗ്രയിൽ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തില്‍ വനിത ഡോക്ടറുടെ കാമുകനെന്ന് അവകാശപ്പെട്ട മറ്റൊരു ഡോക്ടര്‍ അറസ്റ്റിലായി. വിഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം എന്ന കുടുംബത്തിന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ആഗ്രയ്ക്കടുത്തുള്ള എസ്എന്‍ മെഡിക്കല്‍ കോളെജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതുമുതല്‍ യോഗിതയെ കോളേജില്‍ നിന്ന് കാണാതായിരുന്നു. കോളേജില്‍ യോഗിതയുടെ സീനിയറായിരുന്ന ഡോ വിവേക് തിവാരി വിവാഹാഭ്യര്‍ത്ഥന നടത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നാലെ മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കി.
തെരച്ചിലിനിടെ കോളേജിന് അടുത്ത് നിന്ന് തലക്കും കഴുത്തിനും മുറിവേറ്റ നിലയില്‍ യോഗിതയുടെ മൃതദേഹം കണ്ടെത്തി. കുടുംബത്തിന്‍റെ പരാതിയില്‍ ഡോ. വിവേക് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി കുറ്റ സമ്മതം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കാര്‍ യാത്രക്കിടെ കഴുത്തറുത്തെന്നാണ് വിവേക് തിവാരി വെളിപ്പെടുത്തുന്നത്. യോഗിതയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെന്നും പ്രതി പറയുന്നുണ്ട്. അതേ സമയം കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam