
ഒറീസ: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി. നബാരംഗ്പൂർ ജില്ലയിൽ നിന്നുള്ള 22 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 13 ന് ഉമർകോട്ട് ബ്ലോക്കിലാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. ഉമർകോട്ടിലെ ഒരു ഫാംഹൗസിൽ വച്ചാണ് സംഭവം.
''അവിടത്തെ കുളത്തിന് സമീപം നിൽക്കുകയായിരുന്ന യുവതി. പെട്ടെന്ന് മൂന്ന് യുവാക്കൾ ബൈക്കിൽ വന്ന് വായിൽ വസ്ത്രം നിറച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ ഭർത്താവും അവളെ ബലാത്സംഗം ചെയ്തു, ”പരാതി ഉദ്ധരിച്ച് ഉമർകോട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ് സാഹു പറഞ്ഞു. ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരെ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബലാത്സംഗം നടന്നുവെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
ബിഹാറില്‍ ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam