
കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇർഷാദിൻ്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗര്‍ സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെ സഹദിന്‍റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.
സഹദിന്‍റെ പിതാവ് അബ്ദുള്‍ സലാമാണ് മുറിക്കുള്ളില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ട് കിടക്കുന്നത് ആദ്യം കണ്ടത്. ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്‍റെ വീട്ടില്‍ വന്ന് പോകുന്നത് പതിവായിരുന്നു. എംഡിഎംഎ കേസില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയതിട്ടുള്ളയാണ് സഹദ്. അടൂര്‍ പൊലീസ് ക്യാമ്പിലെ സ്പോര്‍ട്സ് ഹവില്‍ദാറാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. സ്വഭാവ ദൂഷ്യത്തെ തുടർന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലഹരിയുടെ പുറത്തുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam