തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പൊലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു, 4മാസത്തിനിടെ മൂന്നാമത്തെ സംഭവം

Published : Oct 01, 2022, 03:14 AM ISTUpdated : Oct 01, 2022, 03:17 AM IST
തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പൊലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു, 4മാസത്തിനിടെ മൂന്നാമത്തെ സംഭവം

Synopsis

കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂൺ 13ന് കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരൻ, ഏപ്രിൽ 18ന് സെക്രട്ടേറിയറ്റ് ജി 5 സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്ത മറീന ബീച്ചിൽ കുതിര സവാരി നടത്തിയിരുന്ന വിഗ്നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്.

ചെന്നൈയിൽ വീണ്ടും കസ്റ്റഡി മരണം.പൊലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.ചെന്നൈ അയനാവരം സ്വദേശി ആകാശാണ് മരിച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാൾ തമിഴ്നാട് പൊലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ്. റെയിൽവേജീവനക്കാരനായ ബാലകൃഷ്ണമൂർത്തി എന്നയാളുടെ കാർ തകർത്ത കേസിലെ അന്വേഷണത്തിനായാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിന്‍റെ മരണം കസ്റ്റഡി മർദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി.

ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം, പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചെന്നൈ അയനാവരം സ്വദേശി ആകാശ് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. കസ്റ്റഡിയിലെടുത്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം മദ്യലഹരിയിലായ യുവാവിനെ കൂട്ടിക്കൊണ്ട് പോകണമെന്ന് കുടുംബത്തെ അറിയിച്ചു. വീട്ടുകാരെത്തി ഇയാളെ കിൽപോക് മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആകാശ് മരിച്ചത്. ആകാശ് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്നാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി നൽകാനെത്തിയ യുവാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനം, വീയപുരം എസ്ഐക്കെതിരെ പരാതി

കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂൺ 13ന് കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരൻ, ഏപ്രിൽ 18ന് സെക്രട്ടേറിയറ്റ് ജി 5 സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്ത മറീന ബീച്ചിൽ കുതിര സവാരി നടത്തിയിരുന്ന വിഗ്നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്. ഈ കേസുകളിൽ പൊലീസുകാർ നിയമനടപടി നേരിടുകയാണ്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം