'ഞാൻ അനുമോളോട് ലവ് കോമ്പോ ആവശ്യപ്പെട്ടിട്ടില്ല'; പ്രവീണിന്റെ മറുപടി

Published : Nov 18, 2025, 01:28 PM IST
Praveen and Anumol

Synopsis

തങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും പ്രവീൺ വ്യക്തമാക്കി. ഷോയ്ക്ക് ശേഷം എല്ലാ മത്സരാർത്ഥികളുമായും നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും റീയൂണിയനിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കിയത് വിഷമമുണ്ടാക്കിയെന്നും പ്രവീൺ കൂട്ടിച്ചേർത്തു

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയായിരുന്നു പ്രവീണ്‍ പി. എന്നാല്‍ അധികം വൈകാതെ പ്രവീൺ ഷോയിൽ നിന്നും എവിക്ട് ആകുകയും ചെയ്തിരുന്നു. ഷോയ്ക്കകത്തു വെച്ച് അനുമോളും പ്രവീണും തമ്മിൽ ലവ് കോമ്പോ ഉണ്ടാക്കാൻ നോക്കിയിരുന്നു എന്ന തരത്തിൽ‌ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് താരം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രവീൺ. ബിഗ്ബോസിൽ സഹമൽസരാർത്ഥി ആയിരുന്ന നൂറയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയായിരുന്നു താരം.

''ഞാൻ അനുമോളോട് ലവ് കോമ്പോ ആവശ്യപ്പെട്ടിട്ടില്ല. അനുമോൾ എന്നോടും ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഭയങ്കര നല്ലതായിരിക്കുമെന്ന് വീടിനകത്ത് തന്നെ എല്ലാവരും പറയുമായിരുന്നു. കാരണം ഞങ്ങൾ ദേഷ്യപ്പെട്ടിട്ടുണ്ട്, നല്ല സ്നേഹത്തോടെയും ഇരുന്നിട്ടുണ്ട്, കൂടുതൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ ലവ് കോമ്പോ എന്നുള്ള രീതിയിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല.

എല്ലാവരുമായും ഞാൻ നല്ല സൗഹൃദത്തിലാണ്. ആരുമായും വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഫൈറ്റ് ഉണ്ടായവരോട് പോലും ഇറങ്ങിയതിനു ശേഷം സോറി പറഞ്ഞു. കാരണം എന്നെ സംബന്ധിച്ചിടത്തോളം ലൈഫിൽ കിട്ടിയ വലിയൊരു ഓപ്പർച്ചൂണിറ്റിയാണ്. പലരുമായും കണക്റ് ചെയ്യാൻ പറ്റി. അവരുമായിട്ടൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. ‍ഞങ്ങൾക്കൊരു ഗ്രൂപ്പ് ഒക്കെ ഉണ്ട്. അതിൽ എല്ലാവരുമായിട്ടും കണക്ടഡ് ആണ്.

ബിഗ് ബോസിലേക്ക് വീണ്ടും കയറിയത് റീയൂണിയൻ എന്നുള്ള രീതിയിലാണ്. എല്ലാവരോടും സ്നേഹത്തോടെ ഇരിക്കുക, ഫൈനലിസ്റ്റുകളെ സപ്പോർട്ട് ചെയ്യുക ഇതൊക്കെയായിരുന്നു ആലോചിച്ചത്. പക്ഷെ ചിലർ അവിടെ വന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അത് വിഷമമുണ്ടാക്കിയിരുന്നു'', പ്രവീൺ പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്