
ചെന്നൈ: വരുന്ന ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ.
എന്നാല്‍ ഇപ്പോള്‍ മാമന്നന്‍ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ് ഒരു നിര്‍മ്മാതാവ്. രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍ ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്‍റെ ഹര്‍ജിയില്‍ പറയുന്നത്.
ഉദയനിധി സ്റ്റാലിന്‍ നായകനായി 2018 ല്‍ എയ്ഞ്ചല്‍ എന്ന ചിത്രം താന്‍ നിര്‍മ്മാണം ആരംഭിച്ചുവെന്നും. അതിന്‍റെ 80 ശതമാനം ഷൂട്ടിംഗ് തീര്‍ന്നുവെന്നും.ബാക്കി 20 ശതമാനത്തിന് ഉദയനിധി സ്റ്റാലിന്‍ ഡേറ്റ് നല്‍കിയില്ലെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്. തന്‍റെ ചിത്രത്തിന് മുന്‍പ് ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന ഉദയനിധി ഇറങ്ങിയാല്‍ അത് തനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നത്.
ഹര്‍ജി സ്വീകരിച്ച് കോടതി ഉടന്‍ വാദം കേള്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. യോഗി ബാബു, ആനന്ദി, പായല്‍ രാജ്പുത്ത് അടക്കം താരനിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് എയ്ഞ്ചല്‍. എന്നാല്‍ ചിത്രം പൂര്‍ത്തീകരിച്ചില്ല. അതേ സമയം മാമന്നന്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.
എല്‍സിയുവില്‍ വരാന്‍ പോകുന്നത് പത്ത് സിനിമകള്‍ : വെളിപ്പെടുത്തി ലോകേഷ് കനകരാജ്
ലിയോയുടെ പോസ്റ്റര്‍ വിവാദത്തില്‍; നടന്‍ വിജയ്‌ക്കെതിരെ പിഎംകെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ