ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുന്നു, വമ്പൻ ചിത്രത്തിന് മാറ്റങ്ങൾ നി‍ർദേശിച്ച് കേന്ദ്രം; ഇന്ന് മുതൽ മാറ്റം വരുത്തിയ പതിപ്പ് തീയറ്ററിൽ

Published : Jan 01, 2026, 01:07 PM IST
Dhurandhar

Synopsis

'ധുരന്ധർ' കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങളോടെ വീണ്ടും തിയേറ്ററുകളിൽ എത്തി. നയതന്ത്രപരമായ കാരണങ്ങളാൽ 'ബലൂച്' പോലുള്ള വാക്കുകൾ മ്യൂട്ട് ചെയ്ത ഈ സ്പൈ ത്രില്ലർ, ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകൾ സ്വന്തമാക്കി.

മുംബൈ: കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം'ധുരന്ധ'റിന്‍റെ പരിഷ്കരിച്ച പതിപ്പിൽ തിയേറ്ററുകളിൽ എത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിലെ ചില സംഭാഷണങ്ങളിലും വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച പതിപ്പ് ഇന്ന് മുതൽ രാജ്യവ്യാപകമായി പ്രദർശിപ്പിച്ചു തുടങ്ങി. ചിത്രത്തിലെ ഒരു പ്രധാന സംഭാഷണത്തിൽ ഉപയോഗിച്ചിരുന്ന 'ബലൂച്' എന്ന വാക്ക് മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം മ്യൂട്ട് ചെയ്തു.

രണ്ട് വാക്കുകൾ മ്യൂട്ട് ചെയ്യാനും ഒരു സംഭാഷണത്തിൽ മാറ്റം വരുത്താനുമാണ് നിർമ്മാതാക്കൾക്ക് ലഭിച്ച നിർദ്ദേശം. ഡിസംബർ 31ന് വൈകുന്നേരത്തോടെ തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും പുതിയ ഡിജിറ്റൽ സിനിമാ പാക്കേജ് എത്തിച്ചിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ പാകിസ്ഥാനിലെ ലയാരി ടൗണിൽ ഭീകരവാദികൾക്കിടയിൽ നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരന്‍റെ കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ പ്രമേയം ചില നയതന്ത്ര സെൻസിറ്റിവിറ്റികളെ ബാധിക്കുമെന്ന് കണ്ടാണ് ഈ നടപടി.

ബോക്സ് ഓഫീസിലെ കുതിപ്പ്

വെറും 27 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 1,128 കോടി രൂപയിലധികം നേടി. ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം ചിത്രം 754.50 കോടി രൂപയാണ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിന്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് കുതിക്കുന്ന ധുരന്ധർ, ചൈനയിൽ റിലീസ് ചെയ്യാതെ തന്നെ 1000 കോടി ക്ലബ്ബിൽ കയറുന്ന ഏക ഇന്ത്യൻ ചിത്രമായി മാറിക്കഴിഞ്ഞു.

ചിത്രത്തിലെ ചില ഭാഗങ്ങൾ 'പാക് വിരുദ്ധം' ആണെന്ന് ആരോപിച്ച് യുഎഇ, കുവൈത്ത്, സൗദി അറേബ്യ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ഏകദേശം 80 കോടി രൂപയുടെ നഷ്ടം വരുത്തിയതായി വിതരണക്കാർ അറിയിച്ചു. 2026 മാർച്ചിൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗം (ധുരന്ധർ 2) പുറത്തിറങ്ങാനിരിക്കെ, നിലവിലെ പതിപ്പിലെ ഈ മാറ്റങ്ങൾ സിനിമയുടെ കളക്ഷനെ ബാധിക്കില്ലെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍
പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം