ബോക്സ്ഓഫീസ് അടക്കി ഭരിച്ച് ചന്ദ്ര, രാജ്യങ്ങൾ മാറി മാറി ഇന്നും ജീവിക്കുന്ന നീലി, 'ലോക' തംരഗമാകുമ്പോൾ കള്ളിയങ്കാട്ടിൽ ജനത്തിരക്ക്, ദേവിയായ നീലി

Published : Oct 05, 2025, 11:55 AM IST
lokah neeli

Synopsis

'ലോക' സിനിമയിൽ നിന്നും വ്യത്യസ്തമാണ് കളിയങ്കാട്ട് നീലിയുടെ യഥാർത്ഥ കഥ. കേരളത്തിൽ ഭയപ്പെടുത്തുന്ന യക്ഷിയായി അറിയപ്പെടുമ്പോൾ, തമിഴ്നാട്ടിലെ നാഗർകോവിലിൽ ഭക്തരെ കാക്കുന്ന ദേവിയാണ് നീലി. 

'ലോക' സിനിമ കണ്ടിറങ്ങുമ്പോൾ പഴങ്കഥകളിൽ കേട്ടിട്ടുള്ള കളിയങ്കാട്ട് നീലിയെ കുറിച്ച് ഓർക്കാത്തവർ ഉണ്ടാവില്ല.സിനിമയിൽ പറയുന്നത് പോലെ ചന്ദ്രയുടെ കഥയല്ല ശരിക്കും നീലിയുടേത്. പണ്ടത്തെ തിരുവിതാംകൂറിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു യുവതിയുടെ കഥയാണ് പിൽകാലത്ത് പേടിപ്പെടുത്തുന്ന യക്ഷി കഥയായി മാറിയത്. തമിഴ്നാട്ടിൽ നീലിക്കായി കോവിലുകളുമുണ്ട്. ചരിത്രകാരന്മാരുടെ ഈ നീലിയല്ല വിശ്വാസികളുടെ നീലി.

യക്ഷിയല്ല, ദേവിയായ നീലി

തമിഴ്നാട്ടിലേക്ക് കയറുമ്പോൾ നീലി യക്ഷിയല്ല, ദേവിയാണ്. തിരുവനന്തപുരത്തിന് 70 കി.മീ തെക്ക് നാഗർകോവിലിൽ പാർവതിപുരത്താണ് കള്ളിയങ്കാട് എന്ന പഞ്ചവൻകാട്. അവിടെയാണ് നീലിയെ കുടിയിരിത്തിരിക്കുന്ന നീലിയമ്മൻ ക്ഷേത്രം. പ്രാർത്ഥനകൾ കേൾക്കുന്ന, സങ്കടങ്ങൾക്ക് പരിഹാരം കാണുന്ന, സ്ത്രീകളെ കാക്കുന്ന എന്തിനും പോന്ന ദേവിയാണ് ഇവിടെ നീലിയമ്മൻ.

നാഞ്ചിനാട്ടിലേക്ക് കയറുമ്പോൾ നീലിയുടെ കഥ മാറും. കേരളത്തിൽ നിന്ന് കടമറ്റത്ത് കത്തനാർ ആവാഹിച്ച് കൊണ്ടുവന്നതാണ് നീലിയെ. നാഗർകോവിലിൽ പലയിടങ്ങളിലും നീലിക്കായി കോവിലുകളുണ്ട്. കനിഞ്ഞാൽ ദേവി,കോപിച്ചാൽ നീലി ഉഗ്രരൂപിണി എന്നാണ് വിശ്വാസം. കല്യാണം നടക്കാൻ, മക്കളുണ്ടാകാൻ ഒക്കെ വിശ്വാസികൾ നീലിയെ തേടിയെത്തും. അപ്പോഴും പേടിപ്പിക്കുന്ന കഥകൾക്ക് ഇക്കാലത്തും കുറവൊന്നുമില്ല. ലോക സിനിമയ്ക്ക് പിന്നാലെ നീലിയമ്മൻ കോവിൽ തേടിയെത്തുന്നവർ ധാരാളമാണ്. കഥകളിലെയും സിനിമയിലെയിലെയും നീലി വ്യത്യസ്തമാണ്. ചരിത്രവും മിത്തും നീലിയെ പലതായി വ്യാഖാനിക്കുമ്പോൾ ആരായിരുന്നു നീലിയെന്ന അന്വേഷണം ഇനിയുള്ള കാലവും തുടരും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍
തെലുങ്കില്‍ പുതിയ റെക്കോര്‍ഡ്, ആഗോള കളക്ഷൻ തുക കേട്ട് ഞെട്ടി യുവ താരങ്ങള്‍, ആ സീനിയര്‍ നായകൻ നേടിയത്