LIVE NOW
Published : Jul 12, 2026, 08:00 AM ISTUpdated : Jul 12, 2026, 10:30 AM IST

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല; കോടതിക്കെതിരെ വിമർശനവുമായി മന്ത്രി കെ മുരളീധരൻ

Summary

സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രം​ഗത്തെത്തുന്നത്.

k muraleedharan

10:30 AM (IST) Jul 12

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല; കോടതിക്കെതിരെ വിമർശനവുമായി മന്ത്രി കെ മുരളീധരൻ

കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ

Read Full Story

10:06 AM (IST) Jul 12

പൊലീസിൽ കയറിയത് തിരിമറിയിലൂടെ, ജോലി നേടിയത് വ്യാജരേഖ ചമച്ച്, 27 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി

തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി

Read Full Story

10:05 AM (IST) Jul 12

ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ നൽകുന്നുവെന്ന് ബേബി; 'പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന സമീപനം പാടില്ല'

ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്നും ബേബി

Read Full Story

09:44 AM (IST) Jul 12

പദ്ധതിയിട്ടതിൽ ഭാര്യയും, വെളിപ്പെട്ടത് ഞെട്ടിക്കുന്ന സത്യങ്ങൾ, ആദ്യം കിണറ്റിൽ താഴ്ത്തി, പിടിവീഴുമെന്നായപ്പോൾ എടുത്ത് കുഴിച്ചിട്ടു

മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തുവന്നു

Read Full Story

08:53 AM (IST) Jul 12

'പാർട്ടിയിൽ കൃത്യമായി ഇടപെടാൻ കഴിയണം'; സിപിഎം സിസിയിൽ നേതൃത്വത്തിനും വിമർശനം

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നുമാണ് വിമർശനം ഉയരുന്നത്

Read Full Story

08:15 AM (IST) Jul 12

'പോയത് ഏഴാം തീയതി, ഫോണ്‍ ചെയ്ത് വിവരങ്ങൾ പറഞ്ഞു, പിന്നീട് അറിഞ്ഞത് അപകട വിവരം'; വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബം

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും ഭാര്യ ലൗനി തോമസും വിയറ്റ്നാമിലേക്ക് പുറപ്പെട്ടത് ഏഴാം തീയതി

Read Full Story

08:02 AM (IST) Jul 12

അമേരിക്ക ഇടപെടൽ നിർത്തണം, അതുവരെ ഹോർമുസ് അടച്ചെന്ന് ഇറാൻ; വീണ്ടും മുന്നറിയിപ്പ്, കപ്പലിന് നേരെ ആക്രമണം

ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് അടച്ചുവെന്നും ഇറാൻ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കറ്റിൽ നടന്ന ചർച്ചയ്ക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

08:01 AM (IST) Jul 12

ദേവാൻഷ് ശൗര്യയുടെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും, മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം

പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവ‍ർക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

08:01 AM (IST) Jul 12

പ്രതിഷേധം കടുത്തു; എംആർ അജിത് കുമാറിനെ കൈവിടുമോ സർക്കാർ? നിലപാട് നിർണായകം, റിപ്പോർട്ട് നാളെ

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ടിന്മേൽ ഡിജിപി നാളെ ശുപാർശ സമർപ്പിച്ചേക്കും. ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എംആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് റിപ്പോർട്ട് സർക്കാരിന്റെ മുന്നിലേക്ക് എത്താൻ പോകുന്നത്.


More Trending News