'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍', വിപിൻ മോഹനും തിക്കുറിശ്ശിക്കുമൊപ്പം മഞ്‍ജിമ മോഹൻ

Web Desk   | Asianet News
Published : Jul 23, 2021, 11:22 AM ISTUpdated : Jul 23, 2021, 05:37 PM IST
'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍', വിപിൻ മോഹനും തിക്കുറിശ്ശിക്കുമൊപ്പം മഞ്‍ജിമ മോഹൻ

Synopsis

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേരെന്ന് മഞ്‍ജിമ മോഹൻ പറയുന്നു.

മഞ്‍ജിമ മോഹന്റെ കുട്ടിക്കാലം മുതലേ മലയാളികള്‍ക്ക് അറിയാം. ബാലതാരമായി എത്തിയ മഞ്‍ജിമ മോഹൻ നായികയായി വളര്‍ന്നപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മഞ്‍ജി മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മഞ്‍ജിമ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്‍ജിമ മോഹൻ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജന്മം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നും ആണ് മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മഞ്‍ജിമ മോഹന് ആശംസകളുമായി എത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് പേരിട്ട നടനാണ് തിക്കുറിശ്ശി.

പ്രിയം അടക്കമുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ മഞ്‍ജിമ മോഹൻ ഒരു വടക്കൻ സെല്‍ഫിയിലൂടെയാണ് നായികയായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്