
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്.
കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ സംഘത്തിന്‍റെ 2006ലെ അനുഭവമാണ് ചിത്രം പറയുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സിനിമയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദര്‍ശനത്തിനെത്തിയത്. അതിജീവനത്തിന് റിയലിസ്റ്റിക് സ്വാഭവമുള്ള ഒരു സിനിമയായതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് യുവ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നു.
തിങ്കളാഴ്‍ച മഞ്ഞുമ്മല്‍ ബോയ്‍സ് 2.4 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 41 കോടി രൂപയിലധികം നേടാൻ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സാധിച്ചിട്ടുണ്ടെന്നതും ആ നിര്‍ണായക സംഖ്യയിലേക്കുള്ള കുതിപ്പായി കണക്കാക്കാം. എന്തായാലും മലയാളത്തിന്റെ പുതിയ 50 കോടി ക്ലബില്‍ വൈകാതെ മഞ്ഞുമ്മല്‍ ബോയ്‍സും.
അപ്പോള്‍ തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ശക്തമായ ബോക്സോഫീസ് സാന്നിധ്യമായതിനാല്‍ മഞ്ഞുമ്മലിന്‍റെ ഒടിടി റിലീസ് അല്‍പ്പം വൈകും. സാധാരണ വരാറുള്ള 28 ദിവസ വിന്‍റോയില്‍ ആയിരിക്കില്ല മഞ്ഞുമ്മലിന്‍റെ ഒടിടി റിലീസ് എന്നാണ് വിവരം. അതായത് മഞ്ഞുമ്മല്‍ ബോയ്സ് വരുന്ന ഏപ്രിലില്‍ പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയിരിക്കും മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഒടിടി പ്ലാറ്റ്ഫോം എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കുടുംബ ബന്ധങ്ങള്‍ക്കും മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം വിശ്വാസ്യത പുലര്‍ത്താൻ പരമാവധി ശ്രമിച്ചിരിക്കുന്നു എന്നും മഞ്ഞുമ്മല്‍ ബോയ്‍സിന്റെ പൊസീറ്റീവായ പ്രത്യേകതയായി പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.
വിദേശത്ത് നിന്നും എത്തി ബിഗ്ബോസ് വഴി താരമായി; ഇപ്പോള്‍ ഇ.ഡി കുരുക്കില്‍, കേസ് ഗുരുതരം.!