സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷേ ഇവിടെ ഒറിജിനലാണ്: നടി സരിത ബാലകൃഷ്‍ണൻ

Published : Mar 04, 2026, 03:00 PM IST
Saritha Balakrishnan

Synopsis

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്.

ആറ്റുകാൽ പൊങ്കാല നടിമാരുടെ പരിപാടിയായി മാറിയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി സരിത ബാലകൃഷ്‍ണൻ. ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരു സാധാരണക്കാരിയായി വന്ന് പൊങ്കാലയിടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്‍തി, ഏതൊരു 'മെഗാ ഹിറ്റ്' സീരിയലിനേക്കാളും വലുതാണെന്നും അവിടെ അമ്മയുടെ ഭക്തർ മാത്രമേ ഉള്ളൂ എന്നും സരിത ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സരിതയുടെ കുറിപ്പിന്റെ പൂർണരൂപം:

''ആറ്റുകാൽ അമ്മയുടെ മണ്ണിൽ പാതയോരത്ത് ലക്ഷക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കുമൊപ്പം അടുപ്പ്കൂട്ടി പൊങ്കാലയിടുമ്പോൾ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല ഇടുന്ന ആ ഭക്തി സമുദ്രത്തിലെ ചെറിയ തുള്ളി മാത്രം ആണ് ഞാൻ. പക്ഷേ ഒരു നടിയായതുകൊണ്ട് ആ ചിത്രം ഫേസ്ബുക്കിൽ ഇട്ടത് ചിലർക്കെങ്കിലും വലിയൊരു 'തെറ്റായി' തോന്നിയിട്ടുണ്ട്. മറ്റു ചിലർ ഇത് 'നടിമാരുടെ പരിപാടി'യാണ് എന്ന് പറയുന്നു. ഒരിക്കലുമല്ല. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഭക്തിസംഗമത്തിൽ ഒരാളായി, ഒരു സ്ത്രീ ആയി, അമ്മയുടെ ഭക്തയായി പങ്കെടുക്കാൻ കഴിയുന്നത് ഒരു പുണ്യം ആയി കരുതുന്ന ഒരാളാണ്.

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തർ മാത്രം. സീരിയലിൽ ക്യാമറയ്ക്കു മുന്നിൽ ഞങ്ങൾ നായികയോ വില്ലത്തിയോ ഒക്കെയാകാം. പക്ഷേ ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് പുകയേറ്റു കണ്ണുനിറയുമ്പോൾ അത് ഗ്ലിസറിൻ അല്ല. അവിടെ റീ ടേക്കുകളില്ല, പ്രോംപ്റ്റിങ് ഇല്ല, വെറും ഭക്തി മാത്രം. ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയിൽ ഞാനിരിക്കുന്നത് ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ്. ക്യാമറക്കണ്ണുകൾ ഞങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ ഞങ്ങളുടെ കണ്ണുകൾ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണ്.

ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരു സാധാരണക്കാരിയായി വന്ന് പൊങ്കാലയിടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ഏതൊരു 'മെഗാ ഹിറ്റ്' സീരിയലിനേക്കാളും വലുതാണ്. ആ നിമിഷങ്ങൾ പങ്കുവെക്കുന്നത് ഒരു 'ഷോ' ആണെന്ന് തോന്നുന്നവരോട് ഒന്നും പറയാനില്ല. ക്യാമറ കണ്ടാൽ ഓടിയൊളിക്കാൻ ഇതൊരു ഒളിച്ചുകളി മത്സരമല്ലല്ലോ! ഈ 'ഷോ'യിൽ ഞങ്ങൾക്ക് കിട്ടുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണ്. അഭിനയമല്ലാത്ത ഒരേയൊരു നിമിഷം. അതുകൊണ്ട് ഈ 'സീരിയൽ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ട. ലക്ഷങ്ങളിൽ ഒരൊറ്റ തുള്ളിയായി ഞാനുമുണ്ട് ആ ഭക്തിക്കടലിൽ. അഭിനയത്തിന് അവധി നൽകി, അമ്മയുടെ മുന്നിൽ മനസ് തുറക്കുന്ന നിമിഷം..''

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്
പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യ- അമീൻ കോമ്പോ; 'ഡർബി' മാർച്ച് 27ന് തിയേറ്ററുകളിൽ