
ചെന്നൈ : തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 'എതിര്‍നീച്ചൽ' എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലറിലാണ്. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു.
1993ലാണ് മാരിമുത്തു തന്റെ കരിയർ തുടങ്ങുന്നത്. അരന്മനൈ കിളി (1993), എല്ലാമേ എൻ രസത്തൻ (1995) എന്നീ ചിത്രങ്ങളിൽ രാജ്കിരണിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. മണിരത്‌നം, വസന്ത്, സീമാൻ, എസ്. ജെ. സൂര്യ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര നിർമ്മാതാക്കൾക്കൊപ്പം സഹസംവിധായകനായി മാരിമുത്തു തുടർന്നു, സിലംബരശന്റെ ടീമായ മന്മഥനിനും അദ്ദേഹം സഹസംവിധായകനായി.
'മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോ ഒരു കസേര കിട്ടാറുണ്ട്, അതാണ് ഞാൻ നേടിയ ഏറ്റവും വലിയ സിംഹാസനം'
2008ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ മാരിമുത്തു സ്വതന്ത്ര സംവിധായകനായി. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും നിരൂപക പ്രശംസകൾ നേടി. 6 വർഷത്തിന് ശേഷം പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. 2010ൽ ആണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് പ്രാധാന്യം നൽകുന്നത്. നിരവധി തമിഴ് സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ആരോഹണം (2012), നിമിർധു നിൽ (2014), കൊമ്പൻ (2015) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കത്തി സണ്ടൈയിൽ വിശാലിനൊപ്പവും അഭിനയിച്ചു. പിന്നാലെ സീരിയലുകളിലും മാരിമുത്തു തന്‍റെ സാന്നിധ്യം അറിയിച്ചു. സമീപകാലത്തെ തമിഴ് ബ്ലോക് ബസ്റ്റർ ചിത്രം ജയിലർ ആയിരുന്നു അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ