
അജ്ഞാതൻ ആക്രമിച്ചെന്ന് ബിഗ് ബോസ് താരവും നടിയുമായ വനിതാ വിജയകുമാര്‍. മുഖത്ത് നിന്ന് ചോര വന്നെന്നും താരം പരാതിപ്പെടുന്നു. കണ്ണിന് പരുക്കേറ്റതിന്റെ ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. നിലവിലെ ബിഗ് ബോസ് തമിഴ് ഷോയിലെ മത്സരാര്‍ഥിയായിരുന്നയാളുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും നടി വനിതാ വിജയകുമാര്‍ പറയുന്നു.
ആരാണ് ആക്രമിച്ചതെന്ന് ദൈവത്തിന് അറിയാം. പ്രദീപ് ആന്റണിയുടെ ഒരു ആരാധകനാകും. ബിഗ് ബോസ് റിവ്യു പൂര്‍ത്തിയാക്കിയ ശേഷം സഹോദരി സൗമ്യയുടെ വീട്ടിലേക്ക് പോകവേഒരാള്‍ പ്രത്യക്ഷപ്പെടുകയും റെഡ് കാര്‍ഡ് നല്‍കുമല്ലേ എന്ന് ആക്രോശിച്ച് ആക്രമിക്കുകയുമായിരുന്നു. ബിഗ് ബോസ് തമിഴില്‍ തന്റെ മകള്‍ ജോവിക പ്രദീപ് ആന്റണിക്ക് എതിരെ നിലകൊണ്ടതും അത് അയാളുടെ പുറത്താകലിലേക്ക് നയിച്ചതുമാകാം ആക്രമണത്തിന് കാരണം. പ്രാഥമിക ശുശ്രൂഷ തേടിയിരുന്നു. ആരാണ് അക്രമി എന്ന് തിരിച്ചറിയാനായില്ല. സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടാൻ ശാരീരിക അവസ്ഥ തന്നെ അനുവദിക്കാത്തതിനാല്‍ തല്‍ക്കാലം ഒരു ഇടവേള എടുക്കുന്നു. പൊലീസില്‍ പരാതിപ്പെടാനില്ലെന്നും നടപടിക്രമങ്ങളില്‍ ഇപ്പോള്‍ തനിക്ക് വിശ്വാസമില്ലെന്നും വനിതാ വിജയകുമാര്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസ് തമിഴ് ഷോയിലെ വിവാദങ്ങളില്‍ വനിതാ വിജയകുമാര്‍ നിരന്തരം പ്രതികരിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. പ്രദീപ് ആന്റണിയുടെ പുറത്താകലും ചര്‍ച്ചയായിരുന്നു. ബിഗ് ബോസിലെ പ്രദീപ് ആന്റണിയുടെ മോശം പെരുമാറ്റത്തില്‍ മത്സരാര്‍ഥികള്‍ പരാതിയുമായി എത്തിയതിനാല്‍ അവതാരകൻ കമല്‍ഹാസൻ വോട്ടിംഗ് നടത്തുകയായിരുന്നു. പ്രദീപ് പുറത്തുപോകണമോ ഇല്ലയോ എന്നത് ഷോയിലെ മത്സരാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം എന്നതായിരുന്നു വോട്ടിംഗിന്‍റെ ഉദ്ദേശ്യം.
ഭൂരിപക്ഷം പേരും പ്രദീപ് ആന്റണിക്ക് എതിരെ വോട്ട് ചെയ്‍തു. കമല്‍ഹാസൻ റെഡ് കാര്‍ഡ് നല്‍കി ഷോയില്‍ നിന്ന് പ്രദീപിനെ പുറത്താക്കുകയും ചെയ്‍തു. പ്രദീപിനെതിരെ മായ, പൂർണിമ, ജോവിക തുടങ്ങിയ മത്സരാര്‍ഥികളായിരുന്നും പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. നടി വനിതാ വിജയ കുമാറിന്റെ ആരോപണത്തില്‍ പ്രദീപ് പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ