'ഒളിച്ചോടിപ്പോരുമ്പോൾ ഭാര്യ എൽഎൽബി വിദ്യാർത്ഥിനി, ഒടുവിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചു..'; മനസു തുറന്ന് നോബി

Published : Mar 26, 2026, 01:00 PM IST
Actor Noby about her wife

Synopsis

നടൻ നോബി മാർക്കോസ് തൻ്റെ പ്രണയവിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി. എൽഎൽബി വിദ്യാർത്ഥിയായിരുന്ന ഭാര്യ, പഠനം ഉപേക്ഷിച്ച് തന്നോടൊപ്പം ഒളിച്ചോടി വരികയായിരുന്നു. വർഷങ്ങൾക്ക് ശേഷം, ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ നോബി പിന്തുണ നൽകി. 

വ്യക്തിജിവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് നടനും സ്റ്റേജ് കലാകാരനും മുൻ ബിഗ്ബോസ് താരവുമായ നോബി മാർക്കോസ്. എൽഎൽബി വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഭാര്യ തന്നോടൊപ്പം ഒളിച്ചോടി വന്നതെന്നും വർഷങ്ങൾക്കു ശേഷം ഭാര്യയുടെ ആഗ്രഹം സാക്ഷാത്കരിച്ചെന്നും നോബി പറയുന്നു.

''എന്റേത് ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. എന്റെ കൂടെ ഒളിച്ചോടിപ്പോരുമ്പോൾ ഭാര്യ എൽഎൽബി വിദ്യാർത്ഥിയായിരുന്നു. ആ സമയത്ത് എന്റെ വീട്ടിൽ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കുടുംബമായിരുന്നു അവളുടേത്. ഒളിച്ചോടി വന്നതിന്റെ ചമ്മൽ കൊണ്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് അവൾ പഠിക്കാൻ പോയില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവൾ എന്നോടൊപ്പം വന്നത്. അതിനാൽ അവൾ പഠനം നിർത്തിയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം അവൾക്ക് എൽഎൽബി പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ടായി. പോയി പഠിക്കാൻ ഞാൻ പലതവണ അവളോട് പറഞ്ഞിരുന്നു. ആ സമയത്ത് അവൾ തയ്യാറായിരുന്നില്ല. പിന്നീട്, അവൾക്ക് തന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോൾ ഇങ്ങോട്ട് വന്നു പറഞ്ഞു ആ സമയത്ത്, അവളെ പഠിപ്പിക്കാൻ എനിക്ക് വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ അവൾ നിയമപഠനം പൂർത്തിയാക്കി. വഞ്ചിയൂരിൽ പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോഴും പല പരീക്ഷകളും എഴുതുന്നുണ്ട്.

എന്റെ കുടുംബം എന്നെ ഒരുപാട് പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ പഠിക്കാൻ ഉള്ള ബുദ്ധിയില്ലെന്ന് പറയാൻ എനിക്ക് കഴിയില്ലല്ലോ. എനിക്ക് വാഴയിലെ കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ്. പക്ഷേ, എന്റെ ഭാര്യ ഒരു നല്ല വിദ്യാർത്ഥിനിയാണ്. അതുകൊണ്ടാണ് ഒരാളുടെയും ജീവിതം നശിപ്പിക്കരുതെന്ന് എനിക്ക് തോന്നിയത്. ഇപ്പോൾ രണ്ട് കുടുംബങ്ങളും വലിയ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകുകയാണ്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നോബി പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'പൊടി വരണം, ഞാനെന്താണ് അനുഭവിച്ചതെന്ന് അവള് അറിയട്ടെ': പ്രചാരണത്തെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ
'ആസ്ട്രോടോക്ക് തുണയായി, പ്രശ്നങ്ങള്‍ മാറി' എന്ന് ബിന്നി; 'ആളുകളെ പറ്റിക്കാൻ നാണമില്ലേ'ന്ന് വിമർശനം