എങ്ങനെയാണ് ഇന്റര്‍വ്യുവിന് തയ്യാറെടുക്കുന്നത്?, കരിയര്‍ രഹസ്യം വെളിപ്പെടുത്തി അവതാരക പേളി മാണി

Published : Nov 14, 2025, 01:32 PM IST
Peale Maany

Synopsis

ആ ഷോ കണ്ടാണ് അവതരണത്തിൽ താത്പര്യം തോന്നിയത്; മനസു തുറന്ന് പേളി മാണി.

നിരവധി വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന മുഖമാണ് പേളി മാണിയുടേത്. ‌അവതാരക, മോട്ടിവേഷണൽ സ്‍പീക്കർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പ്രശസ്‍തയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. കേരളത്തിനു പുറത്തും പേളിക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ജെഎഫ്ഡബ്ലിയൂ ഫേവറിറ്റ് ഡിജിറ്റൽ സെൻസേഷൻ ഓഫ് തമിഴ്നാട് അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് പേളി. അവാർഡ് സ്വീകരിച്ചു കൊണ്ട് പേളി പറഞ്ഞ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഒരു തമിഴ് ടെലിവിഷൻ ഷോ കണ്ടാണ് തനിക്ക് അവതരണത്തിൽ താത്പര്യം തോന്നിയതെന്ന് പേളി പറയുന്നു. ''മാണി എന്ന് പറയുന്നത് എന്റെ ഡാഡിയുടെ പേരാണ്. അദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം കോയമ്പത്തൂർ ആണ്. അങ്ങനെയാണ് ഞാൻ കുറച്ച് തമിഴ് പഠിച്ചത്. ഇപ്പോൾ കേരളത്തിലാണെങ്കിലും കുറേക്കാലം അവിടെ ആയിരുന്നു ജീവിച്ചത്. ചെറുപ്പത്തിൽ 'പെപ്സി ഉങ്കൾ ചോയ്സ്' എന്ന പരിപാടി ഞാൻ കാണുമായിരുന്നു. ആ സമയത്ത് ഞാൻ അതിന്റെ അവതാരകയായ ഉമയെ കണ്ടിട്ട് അതുപോലെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. അവർ പറയുന്നത് പോലെ ഒക്കെ ആക്ട് ചെയ്യുമായിരുന്നു. അങ്ങനെയാണ് ആങ്കറിങ്ങിലുള്ള താത്പര്യം കാണിച്ചു തുടങ്ങിയത്'', പേളി പറഞ്ഞു.

എങ്ങനെയാണ് അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നത് എന്നതിനെക്കുറിച്ചും പേളി സംസാരിച്ചു. ''ഓരോ ഇന്റർവ്യൂ നടത്തുന്നതിനും രണ്ടു ദിവസം മുൻപ് ഞാൻ ഇരുന്നു ചോദ്യങ്ങൾ തയ്യാറാക്കും. ഓവർ ആയിട്ട് തയ്യാറെടുപ്പ് നടത്തില്ല. എന്റെ ഫ്‌ളോയിലേ ആ ഇന്റർവ്യൂ പോകുകയുള്ളൂ. ഗസ്റ്റിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കി വയ്ക്കും. അതിനു ശേഷം വരുന്ന ആളുടെ മൂഡ് എന്താണെന്നു നോക്കി ആ വൈബിൽ ഇന്റർവ്യൂ കൊണ്ടുപോകും. എന്റെ ഇന്റർവ്യൂ സക്സസ് ആയാൽ ആ ക്രെഡിറ്റ് ആ ഗസ്റ്റിനു പോകണം എന്നാണ് ആഗ്രഹം. അവരുടെ എനർജി ആണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്'', പേളി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ