'ഏറ്റവും മോശം വേർഷൻ കണ്ടിട്ടുള്ളത് എന്റെ അമ്മ മാത്രമാണ്, എന്നിട്ടും അമ്മ എന്നെ കളഞ്ഞില്ല'; വികാരാധീനയായി സൗഭാഗ്യ വെങ്കിടേഷ്

Published : Jan 30, 2026, 04:02 PM IST
Sowbhagya Venkitesh about her mother Thara kalyan

Synopsis

പ്രസവാനന്തരം തനിക്കുണ്ടായ മാനസിക സംഘർഷങ്ങൾക്കിടയിൽ അമ്മയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും, എന്നാൽ ആ സമയത്തെല്ലാം അമ്മ തന്നെ ചേർത്തുനിർത്തുകയാണുണ്ടായതെന്നും സൗഭാഗ്യ വികാരാധീനയായി വെളിപ്പെടുത്തി

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ് . നിരവധി ആരാധകരുള്ള നർത്തകിയും നടിയുമാണ് സൗഭാഗ്യയുടെ അമ്മ താര കല്യാണും. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്.

ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ അമ്മ താര കല്യാണിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. അമ്മയുടെ സ്നേഹത്തെക്കുറിച്ചാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്. ഏറെ വികാരാധീനയായാണ് സൗഭാഗ്യ സംസാരിക്കുന്നത്. സൗഭാഗ്യ പറയുന്നതു കേട്ട് താരയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം.

"പ്രസവത്തിനു ശേഷം പലർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനും മൂഡ് സ്വിങ്ങ്സുമൊക്കെ വരുമല്ലോ. എന്റെ ആ സൈഡ് കണ്ടിട്ടുള്ളത് അമ്മ മാത്രമാണ്. ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ പോലും കണ്ടിട്ടില്ല. എന്റെ ഏറ്റവും മോശം വേർഷൻ കണ്ടിട്ടുള്ളത് എന്റെ അമ്മ മാത്രമാണ്. എന്തു ചെയ്താലും നമ്മൾ കളയില്ലാത്ത ഒരേയൊരാൾ, ശല്യമാണെന്നു വിചാരിക്കാത്ത ഒരേയൊരാൾ നമ്മുടെ അമ്മയായിരിക്കുമല്ലോ. ആ സമയത്ത് ഞാൻ അമ്മയുടെ അടുത്ത് കുറച്ചധികം ദേഷ്യത്തോടെ സംസാരിക്കുകയും പെരുമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്."

"അമ്മ ഓരോ തവണയും എന്നെ ചേർത്തുനിർത്തിയിട്ടേയുള്ളൂ. എന്നെ കളഞ്ഞില്ല. അത് മന:പൂർവം ചെയ്തതല്ല. മൂഡ് സ്വിങ്ങ്സ് കൊണ്ടും പലപല കാരണങ്ങൾ കൊണ്ടും ചെയ്തതാണ്. അമ്മ ചെയ്തത് തെറ്റാണോ എന്നൊക്കെ ആ സമയത്ത് അമ്മ സ്വയം വിചാരിച്ചിട്ടുണ്ടാകും. പക്ഷേ അതല്ലായിരുന്നു കാരണം. ഈ വേദിയിൽ വെച്ച് അതിനെല്ലാം സോറി പറയുകയാണ്", എന്നാണ് സൗഭാഗ്യ പറയുന്നത്. ഇതിനു ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ, മിന്നോ, മെഹറോ ചാർത്തിയാൽ പേര് മാറ്റും: രേണു സുധി
'ഏത് ഫോട്ടോ ഇട്ടാലും ബോഡി ഷെയ്‍മിംഗ് കമന്‍റുകള്‍'; ഒടുവില്‍ പ്രതികരിച്ച് ലക്ഷ്‍മി പ്രമോദ്