കാണുന്നതെല്ലാം വിശ്വസിക്കണോ? വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍

Web Desk   | others
Published : Jun 23, 2020, 03:22 PM IST
കാണുന്നതെല്ലാം വിശ്വസിക്കണോ? വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍

Synopsis

ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം. 

വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍. കാണുന്ന ചിത്രങ്ങളെല്ലാം വിശ്വസിക്കണമോയെന്ന് വസ്തുതകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഗൂഗിള്‍ ലോഞ്ച്  ചെയ്തിരിക്കുന്നത്. 22 ജൂണ്‍ മുതല്‍ ഈ സംവിധാനം ലഭ്യമായിട്ടുണ്ടെന്ന് ഗൂഗിള്‍ വിശദമാക്കുന്നു. ചിത്രം യഥാര്‍ത്ഥമായി വന്നിരിക്കുന്നതെവിടെയാണ് എന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് പുതിയ ഫീച്ചര്‍. 

തീരുമാനങ്ങളെടുക്കുന്നതിനായി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ഈ ഫീച്ചറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം. ഫോട്ടോകളും വീഡിയോകളും ലോകത്ത് എന്ത് സംഭവിക്കുന്നുവെന്നതിനേക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഈ സംവിധാനങ്ങള്‍ വലിയ രീതിയില്‍ തെറ്റിധാരണകള്‍ പരത്തുന്നുണ്ട്. ഇവയുടെ അടിസ്ഥാനം, ചിത്രീകരിച്ച സ്ഥലം, സമയം ഇവയെല്ലാം പുത്തന്‍ ഫീച്ചറിലൂടെ കണ്ടെത്താന്‍ സാധിക്കും.

ചിത്രങ്ങളില്‍തന്നെ ചെറിയ ലേബല്‍ പോലെയാവും ഈ വിവരങ്ങള്‍ ലഭ്യമാവുക. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മാത്രമാകും ഇത്തരം ലേബലുകള്‍ ഉണ്ടാവുകയെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. വിവരങ്ങളുടെ പ്രചാരണത്തില്‍ ചിത്രങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞാണ്  ഈ നീക്കമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check