കോലിയും തമന്നയും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായി ഫോട്ടോ വൈറല്‍, സത്യാവസ്ഥ ഇത്- Fact Check

Published : Feb 26, 2025, 04:04 PM IST
കോലിയും തമന്നയും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായി ഫോട്ടോ വൈറല്‍, സത്യാവസ്ഥ ഇത്- Fact Check

Synopsis

വിരാട് കോലിയും തമന്ന ഭാട്ടിയയും ഒപ്പമുള്ള ഫോട്ടോയ്ക്ക് അമ്പതിനായിരത്തിലേറെ ലൈക്കുകളാണ് ഫേസ്ബുക്കില്‍ ലഭിച്ചത് 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും പ്രമുഖ നടി തമന്ന ഭാട്ടിയയും ഒന്നിച്ച് മഹാകുംഭമേളയില്‍ പങ്കെടുത്തോ? ഇരുവരും കുംഭമേളയില്‍ പങ്കെടുത്തതായി ഒരു ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ വൈറലാണ്. ഈ ചിത്രത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

'തമന്ന ഭാട്ടിയയും വിരാട് കോലിയും മഹാകുംഭമേളയില്‍' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഒരു ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. #TamannaahBhatia #viratkohli #bestphotochallenge #stylechallenge  എന്നീ ഹാഷ്‌ടാഗുകളും ഈ ഫോട്ടോയ്‌ക്കൊപ്പം കാണാം. അമ്പതിനായിരത്തിലേറെ ലൈക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ വൈറല്‍ ചിത്രത്തിന്‍റെ വസ്‌തുത എന്താണെന്ന് നോക്കാം.

വസ്‌തുതാ പരിശോധന

വിരാടും തമന്നയുമുള്ള ഫോട്ടോയില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആസ്വാഭാവികത കാണാം. ഇരുവരുടെയും മുഖത്തിന് അസാധാരണായ മിനുസം കാണം. ഇത് എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫോട്ടോകളില്‍ സര്‍വ്വസാധാരണമായ ന്യൂനതയാണ്. ഈ സൂചനയില്‍ നിന്ന് ഫോട്ടോ എഐ ആണോ എന്ന പരിശോധന നടത്തി. കോലിയുടെ കഴുത്തിലെ രുദ്രാഷ മാല മുറിഞ്ഞതായി തോന്നിക്കുന്നതും സംശയം ജനിപ്പിച്ചു. 

ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്ന് എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഈ ഫാക്ട് ചെക്കില്‍ ലഭിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നത് ഈ ഫോട്ടോ എഐ നിര്‍മ്മിതം തന്നെയാണ് എന്നാണ്. എഐ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാനുള്ള ഹൈവ് മോഡറേഷന്‍ ടൂള്‍ ഈ ചിത്രം എഐ നിര്‍മ്മിതമാവാന്‍ 99.5 ശതമാനം സാധ്യത വ്യക്തമാക്കി. 

നിഗമനം

തമന്ന ഭാട്ടിയയും വിരാട് കോലിയും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതും എഐ നിര്‍മ്മിതവുമാണ്. സമാന തരത്തില്‍ മറ്റേറെ എഐ ചിത്രങ്ങളും മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

Read more: നക്ഷത്ര ചിഹ്നമുള്ള 500 രൂപ കറന്‍സികള്‍ വ്യാജമോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

വെറുതെയൊന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ 5000 രൂപയോ? ഫേസ്ബുക്ക് പോസ്റ്റിന്‍റെ സത്യമിത് | Fact Check
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനൊപ്പം നില്‍ക്കുന്ന മീരാ നായർ, ആ ചിത്രങ്ങള്‍ വ്യാജം | Fact Check