Mango : പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ?

By Web TeamFirst Published May 19, 2022, 9:44 PM IST
Highlights

പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണ്. പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാർഗം ഗ്ലൈസെമിക് സൂചിക(ജിഐ) പരിശോധിക്കുക എന്നതാണ്.

മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? 

പഞ്ചസാരയിൽ നിന്ന് ലഭിക്കുന്ന മാമ്പഴത്തിലെ കലോറികൾ പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നത് നിഷേധിക്കാനാവില്ല. കൂടാതെ, മാമ്പഴത്തിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് പോഷക മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യം മാമ്പഴത്തിൽ നാരുകളും വിവിധ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ്.

നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുകയും നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. 

ഫൈബർ രക്തപ്രവാഹത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാമ്പഴം വഹിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു.

പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണ്. പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാർഗം ഗ്ലൈസെമിക് സൂചിക(ജിഐ) പരിശോധിക്കുക എന്നതാണ്. 

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മാമ്പഴത്തിലെ ഡയറ്ററി ഫൈബർ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നുവെന്നും വി​ദ​ഗ്ധർ പറയുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 51 ആണ്. ഇത് കുറഞ്ഞ ജിഐ ഭക്ഷണമായി തരംതിരിച്ചിട്ടുണ്ട്. പ്രമേഹമുള്ളവർ ദിവസം ഒന്നോ രണ്ടോ കഷ്ണം മാമ്പഴം മാത്രം കഴിക്കുക അതിൽ കൂടരുതെന്നും വി​​ദ​ഗ്ധർ പറയുന്നു.

നൂഡില്‍സില്‍ പരീക്ഷണം; അസഭ്യവര്‍ഷത്തിന് പിന്നാലെ വീഡിയോ മുക്കി

click me!