ഇറ്റലിക്കെതിരായ ഫൈനലിസിമ; മെസ്സിയും സംഘവും പരിശീലിക്കുക സ്‌പെയ്‌നില്‍

Published : May 18, 2022, 03:20 PM IST
ഇറ്റലിക്കെതിരായ ഫൈനലിസിമ; മെസ്സിയും സംഘവും പരിശീലിക്കുക സ്‌പെയ്‌നില്‍

Synopsis

നേരത്തെ കോപ്പ അമേരിക്കയ്ക്കായി ബ്രസീലില്‍ കളിക്കുമ്പോള്‍ അര്‍ജന്റീനയിലെ എസൈസയിലെ ക്യാംപിലായിരുന്നു ടീമിന്റെ  പരിശീലനം. ഓരോ മത്സരത്തിന് ശേഷവും ക്യാംപിലേക്ക് പോയാണ് പരിശീലനം നടത്തിയത്.

മാഡ്രിഡ്: അര്‍ജന്റൈന്‍ (Argentina) ഫുട്‌ബോള്‍ ടീമിന്റെ പരിശീലനം സ്‌പെയ്‌നില്‍ നടക്കും. ഇറ്റലിക്കെതിരെ (Itali Football) നടക്കുന്ന ഫൈനലിസിമ മത്സരത്തിന് മുമ്പായിട്ടാണ് അര്‍ജന്റീന സ്‌പെയ്‌നിലെത്തുക (Spain). യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ഫൈനലിസിമ. ജൂണ്‍ 1ന് വെംബ്ലിയിലാണ് മത്സരം.

ബില്‍ബാവോയിലാകും അര്‍ജന്റീന ടീമിന്റെ ക്യാംപ്. മെയ് 23ന് ടീം അംഗങ്ങള്‍ ക്യാംപിലെത്തും. ഇംഗ്ലണ്ടിലെ വാറ്റ്‌ഫോര്‍ഡ് മൈതാനത്ത് പരിശീലനം നടത്താനായിരുന്നു അര്‍ജന്റീന ടീമിന്റെ ആദ്യ തീരുമാനം. എന്നാല്‍ മെയ് 27 മുതലാണ് ഇംഗ്ലണ്ടിലെ ഹോട്ടലില്‍ താമസം ഒരുക്കിയിരിക്കുന്നത്. ഇതാണ് പരിശീലനം സ്‌പെയിനിലേക്ക് മാറ്റാന്‍ കാരണം.

നേരത്തെ കോപ്പ അമേരിക്കയ്ക്കായി ബ്രസീലില്‍ കളിക്കുമ്പോള്‍ അര്‍ജന്റീനയിലെ എസൈസയിലെ ക്യാംപിലായിരുന്നു ടീമിന്റെ  പരിശീലനം. ഓരോ മത്സരത്തിന് ശേഷവും ക്യാംപിലേക്ക് പോയാണ് പരിശീലനം നടത്തിയത്. ഇറ്റലിയുമായുള്ള മത്സരത്തിന് ശേഷം ഇസ്രായേലുമായി അര്‍ജന്റീന സൗഹൃദമത്സരവും കളിക്കും. 

രണ്ട് മത്സരവും പൂര്‍ത്തിയാകുന്നത് വരെ സ്‌പെയിനിലെ പരിശീലനം തുടരും. നിലവില്‍ തുടരെ പരാജയമറിയാതെ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന വരുന്നത്. ഇറ്റലിക്കാവട്ടെ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ