
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് എഫ് സി ഗോവ. ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ 24 പോയിന്റായി ഗോവയ്ക്ക്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവ ജയിച്ചത്. മിസ്ലാവ് കൊമൊറോസ്‌കിയുടെ സെല്‍ഫ് ഗോളും കോറോയുടെ ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റിന്റെ നില ഏറെ പരുങ്ങലിലായി. 10 മത്സരങ്ങളില്‍ 11 പോയിന്റുള്ള ഹൈലാന്‍ഡേഴ്‌സ് എട്ടാം സ്ഥാനത്താണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 68ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ജാക്കിചന്ദ് സിങ്ങിന്റെ ക്രോസ് ഒഴിവാക്കാനുള്ള ശ്രമത്തില്‍ താരത്തില്‍ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു. 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കോറോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ നോര്‍ത്ത് ഈസ്റ്റിന്റെ പതനം പൂര്‍ത്തിയായി. നാളെ ബംഗളൂരു എഫ്‌സി സ്വന്തം മൈതാനത്ത് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!