'എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു', അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റീന താരം

Published : Jul 24, 2026, 11:25 AM IST
Nicolas Otamendi

Synopsis

അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം.

ബ്യൂണസ് അയേഴ്സ്: ലോകകപ്പില്‍ അർജന്‍റീന ടീമിന്‍റെ പ്രതിരോധക്കോട്ട കാത്ത വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38-കാരനായ സെന്‍റർ ബാക്ക് വിരാമമിട്ടത്. 2022-ലെ ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) നീലപ്പടയ്ക്കൊപ്പം നേടിയ ശേഷമാണ് ഒട്ടമെൻഡി ബൂട്ടഴിക്കുന്നത്.

അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഈജിപ്തിനെയും ഇംഗ്ലണ്ടിനെയും തകർത്ത് മുന്നേറിയ അർജന്‍റീനയ്ക്ക് ഫൈനലിൽ അധികസമയത്താണ് സ്പെയിനിനോട് അടിയറവ് പറയേണ്ടി വന്നത്. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് ഒട്ടമെൻഡി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്:

എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചതുപോലെ എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും, അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നൽകി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദി അർജന്‍റീന.

2009-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഒട്ടമെൻഡി, അർജന്‍റീന ജേഴ്സിയിൽ 139 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഫിഫ ലോകകപ്പുകളിൽ (2010, 2018, 2022, 2026) അർജന്‍റീനയുടെ പ്രതിരോധം നയിച്ചു. ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന നേടിയ വമ്പൻ വിജയങ്ങളിലെല്ലാം പ്രതിരോധ നിരയിലെ പ്രധാന സാന്നിധ്യമായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക എന്നീ മുൻനിര ക്ലബ്ബുകൾക്കായി 16 വർഷത്തോളം കളിച്ച ഒട്ടമെന്‍ഡി അടുത്തിടെയാണ് സ്വന്തം ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് തിരിച്ചെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഒട്ടമെൻഡി സജീവമായി തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇടിച്ചിട്ടില്ല, പിടിച്ച് തള്ളിയിട്ടേയുള്ളു, എങ്കിലും ക്ഷമ ചോദിക്കുന്നു'; ഡാനി ഓൾമോയുമായുള്ള കൈയാങ്കളിയില്‍ മാപ്പ് പറഞ്ഞ് റോബർട്ടോ അയാള
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി