മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി; മിലന്‍റെ 'പെപ്പെ' ഇനി ഒമിനി
First Published Oct 16, 2020, 4:36 PM ISTമോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ അതെല്ലാം അഴിച്ചുമാറ്റുന്ന തിരക്കിലാണ്. വരുത്തുന്ന മോഡിഫിക്കേഷനുകള്‍ വകുപ്പിനെ അറിയിച്ച് പിഴയടിച്ച് അനുമതി വാങ്ങിയാല്‍ കുഴപ്പമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലപാട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പിഴ തുക വര്‍ധിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷനുകള്‍ വരുത്തിയവര്‍ക്ക് വെല്ലുവിളിയാവുന്നതെന്നും അധികൃതര്‍ വിശദമാക്കുന്നു. ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന കമ്പനികള്‍ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്‍റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. സ്റ്റിക്കറ് മുതല്‍ , രൂപമാറ്റം വരുത്തിയ ടയറുകള്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മിലന്‍ എന്ന യുവാവിന്‍റെ 'പെപ്പെ' ഒമിനി വാനായത്.