ഒന്നാമന്‍ ഇന്ത്യയെ വിറപ്പിച്ച ആ അമേരിക്കൻ താരം, വിക്കറ്റ് വേട്ടയിൽ ആദ്യ 10ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ബുമ്രക്ക് നിരാശ

Published : Feb 21, 2026, 12:50 PM IST

ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട പോരാട്ടം പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് നിരാശ.

PREV
19
ഒന്നാമന്‍ അമേരിക്കൻ താരം

ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അമേരിക്കന്‍ മീഡിയം പേസര്‍ ഷാഡ്ലി വാൻ ഷാൽക്വിക്ക് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. നാലു മത്സരങ്ങളില്‍ നിന്ന് 7.76 ശരാശരിയിലും 6.80 ഇക്കോണമിയിലും രണ്ട് നാലു വിക്കറ്റ് പ്രകടനമടക്കം 13 വിക്കറ്റുമായാണ് ഷാൽക്വിക്ക് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്.

29
ചക്രവര്‍ത്തിയാകാന്‍ വരുണ്‍

വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ സാന്നിധ്യം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. നാലു മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ 6.88 ശരാശരിയില്‍ 5.16 എന്ന മോഹിപ്പിക്കുന്ന ഇക്കോണമിയിലാണ് വിക്കറ്റ് വേട്ട നടത്തിയത്. വരുണ്‍ എറിഞ്ഞ 72 പന്തില്‍ 62 റണ്‍സ് മാത്രമാണ് എതിരാളികള്‍ സ്കോര്‍ ചെയ്തത്.

39
‍‌ഞെട്ടിച്ച് സിംബാബ്‌വെ താരം

വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമത് സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസര്‍ബാനിയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ മുസര്‍ബാനി 7.88 ശരാശരിയിലും 5.91 ഇക്കോണമിയിലുമാണ് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. മുസര്‍ബാനിക്കും വരുണിനുമൊപ്പം 9 വിക്കറ്റ് വീഴ്ത്തിയ സ്കോട്‌ലന്‍ഡിന്‍റെ മൈക്കല്‍ ലീസ്ക്, അഫ്ഗാനിസ്ഥാന്‍റെ അസ്മത്തുള്ള ഒമര്‍സായി എന്നിവരുമുണ്ട്.

49
മിസ്റ്ററി സ്പിന്നര്‍ക്കും നേട്ടം

പാകിസ്ഥാന്‍റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖും വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുണ്ട്. മൂന്ന് മത്സരങ്ങളില്‍ 8 വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിഖിന് 5.82 എന്ന മികച്ച ഇക്കോണമി റേറ്റുമുണ്ട്. സിംബാബ്‌വെയുടെ ബ്രാന്‍ഡ് ഇവാന്‍സ്, ഓസ്ട്രേലിയയുടെ ആദം സാംപ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എംഗിഡി എന്നിവര്‍ക്കും എട്ടു വിക്കറ്റ് വീതമുണ്ട്.

59
ഞെട്ടിച്ച് ഇറാസ്മസും ഹര്‍മീത് സിംഗും

അമേരിക്കയുടെ ഹര്‍മീത് സിംഗാണ് ബൗളിംഗില്‍ ഞെട്ടിച്ച മറ്റൊരു ബൗളര്‍. ഇന്ത്യക്കെതിരെ തിളങ്ങിയ നമീബിയന്‍ സ്പിന്നര്‍ ജെറാര്‍ഡ് ഇറാസ്മസും ഹര്‍മീതും 7 വിക്കറ്റുകളുമായി ടോപ് 15ല്‍ ഇടം നേടി.

69
ഇന്ത്യൻ താരങ്ങളില്‍ രണ്ടാമന്‍ ബുമ്രയല്ല

ഇന്ത്യൻ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ളത് പേസര്‍ ജസ്പ്രീത് ബുമ്രയല്ല. ആറ് വിക്കറ്റുമായി 18ാ സ്ഥാനത്തുള്ള അക്സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള ഇന്ത്യൻ താരം.

79
ബുമ്രക്കും മുന്നില്‍ പാണ്ഡ്യ

ഇന്ത്യയുടെ പേസ് കുന്തമുനയാണെങ്കിലും ജസ്പ്രീത് ബുമ്രക്ക് മുമ്പിലാണ് വിക്കറ്റുകളുടെ എണ്ണത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. നാലു മത്സരങ്ങളില്‍ അഞ്ച് വിക്കറ്റുമായി 28-ാം സ്ഥാനത്താണ് പാണ്ഡ്യ.

89
ബുമ്രക്ക് നിരാശ

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിക്കാതിരുന്ന ബുമ്ര മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് മാത്രമാണ് എറിഞ്ഞിട്ടത്. മൂന്ന് കളികളില്‍ ആറ് ഇക്കോണമിയില്‍ 4 വിക്കറ്റെടുത്ത ബുമ്ര നാല്‍പതാം സ്ഥാനത്താണ്.

99
സിറാജും അര്‍ഷ്ദീപും പിന്നില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കളിച്ച പേസര്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുമായി 57ാം സ്ഥാനത്താണ്. മൂന്ന് വിക്കറ്റുള്ള അര്‍ഷ്ദീപ് സിംഗ് 58-ാം സ്ഥാനത്തും ശിവം ദുബെ 59-ാം സ്ഥാനത്തുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories