മലയാളി പെണ്‍കുട്ടികളുടെ ഐഡി ലഭിക്കാന്‍ 550 രൂപ; ഇന്‍സ്റ്റഗ്രാം വഴി വെര്‍ച്വല്‍ സെക്സ്

First Published Oct 11, 2020, 12:15 PM IST

നമ്മുടെ സോഷ്യൽ മീഡിയ ചാറ്റ് റൂമുകൾ വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ ഇടങ്ങളാകുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇടപാടുകള്‍ നടക്കുന്നത്. മലയാളി പെൺകുട്ടികളും വീട്ടമ്മമാരുമടക്കം നിരവധിപേരാണ് വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ കണ്ണികളായെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ഒരു ഇൻസ്റ്റഗ്രാം ഐഡിയുണ്ടെങ്കിൽ നിങ്ങളുടെ ചാറ്റ് റൂമുകളെ വെർച്വൽ സെക്സിനുള്ള വേദിയാക്കാം. അത്തരം സാധ്യകളെ ചൂഷണം ചെയതാണ് ലൈംഗിക വ്യാപാരത്തിന്‍റെ പുതിയ സാധ്യതകൾ തേടുന്നത്.
undefined
ഇൻസ്റ്റഗ്രാമിൽ വെർച്വൽ ലൈംഗിക വ്യാപരത്തിന് നിരവധി ഐഡികളാണ് ഉള്ളത്. വെറുതെ കയറി താൽപ്പര്യം അറയിച്ചാൽ മാത്രം മതി. അടുത്ത നിമിഷം മറുപടി ലഭിക്കും.
undefined
ഒന്നോ രണ്ടോ വരികളിൽ മാത്രം നീളുന്ന സംഭാഷണങ്ങൾ അതിന് മുൻപ് കണക്കുറപ്പിച്ച് കാശ് വാങ്ങും. ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചുള്ള ഇടപാടുകൾക്ക് ഇടനിലക്കാരുണ്ട്.
undefined
ഇത്തരം ആളുകളുടെ വലയിൽ നിരവധി മലയാളി പെൺകുട്ടികളും കുടുങ്ങിയിട്ടുണ്ട്. താൽപ്പര്യം അനുസരിച്ച് ആരെയും തെരഞ്ഞെടുക്കാം. മലയാളി പെൺകുട്ടികളുടെ ഐഡി നൽകാൻ 550 രൂപ.
undefined
അന്വേഷണത്തിനായിപണം അടച്ചപ്പോൾ ഉടൻ വന്നു,രണ്ട് ഇന്‍സ്റ്റ ഐഡിയും വാട്സാപ് നമ്പറും. തൊട്ട് പിന്നാലെ ഇൻസ്റ്റ ഐഡിയുള്ള മലയാളി ഫോണിലെത്തി.
undefined
undefined
പണം അക്കൗണ്ടിലെത്തിയാൽ ചാറ്റ് റൂം റെഡി, പറഞ്ഞുറപ്പിച്ച സമയത്ത് നഗ്നരായി പെൺകുട്ടികൾ മറുതലയ്ക്കൽ എത്തും.
undefined
ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വെർച്വൽ ചാറ്റ് റൂം നേരത്തെ ഉണ്ടെങ്കിലും ലോക് ഡൗൺ കാലത്താണ് ഇവ കൂടുതല്‍ സജീവമായത്.
undefined
പ്രായപരിധിയില്ലാത്ത ലൈംഗിക വ്യാപരമായതിനാൽ കുട്ടികളടക്കം ഈ വ്യാപാരത്തിൽ പങ്കാളികളാകുന്നു.
undefined
സാധാരണ ഉപയോഗത്തെയും അസാധാരണ ഉപയോഗത്തെയും തമ്മിൽ വേർതിരിക്കാനാകില്ലെന്നതാണ് വെർച്വൽ ലൈംഗിക വ്യാപാരമേഖല പൊലീസിന്‍റെ കണ്ണുകൾക്കപ്പുറമാക്കുന്നത്.
undefined
ഇതൊരു തട്ടിപ്പ് മാത്രമല്ല കുട്ടികളിലും മുതിർന്നവരിലും സെക്സ് അഡിക്ഷൻ ഗുരുതര മാനസിക ശാരീരിക പ്രശനങ്ങൾക്കും കാരണമാകുകയാണ്.
undefined
ലോക്ക്ഡൗണ്‍ സമയത്ത് ഇന്‍റര്‍നെറ്റ് ലോകത്തേക്ക് ചുരുങ്ങിയ സമയത്താണ് സെക്സ് റാക്കറ്റുകള്‍ പിടിമുറുക്കിയത്.
undefined
കുട്ടികളും മുതിര്‍ന്നവരുമെല്ലാം നിസരാമായ പണം കൊടുത്താല്‍ സുരക്ഷിതമാണെന്ന ബോധത്തില്‍ നിന്നുകൊണ്ടാണ് ഇടപാട് നടത്തുന്നത്.
undefined
150, 200 രൂപയ്ക്കെല്ലാം ഇടപാടുകള്‍ നടക്കുന്നുണ്ട്.
undefined
കൊച്ചിയിലും തിരുവനന്തപുരവും കേന്ദ്രീകരിച്ചെല്ലാം പരാതികള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
undefined
അന്വേഷണത്തില്‍ ഒരു സംഘടിത രൂപം ഉണ്ടെന്നാണ് മനസിലാകുന്നത്.
undefined
ഏത് രാജ്യക്കാരെ വേണം, ഭാഷ ഏത് വേണം എന്നൊക്കെ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നു.
undefined
ഈ വലയില്‍ കുടുങ്ങാതെ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
undefined
click me!