ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍

First Published Dec 22, 2020, 8:27 AM IST

ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ആരുടെയെങ്കിലും അവകാശങ്ങളെ ഇല്ലാതാക്കുന്നത് പാപമാണെന്നാണ് ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളതെന്നും സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രിക്കത് മനസിലായെല്ലേയെന്നും കര്‍ഷകര്‍ തുറന്ന കത്തില്‍ ചോദിച്ചു.ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ വിവിധ സമരസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ വസീം സെയ്ദി, അനന്തു പ്രഭ, കൃഷ്ണപ്രസാദ് ആര്‍ പി. 

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ദില്ലിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്ക് നോട്ടീസ് അയച്ചു.
undefined
നവംബര്‍ 26 ന് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചുമായി ദില്ലി അതിര്‍ത്തികളിലെത്തിയതിന് ശേഷം കേന്ദ്രസര്‍ക്കാറും കര്‍ഷകരും തമ്മില്‍ നടത്തിയ ആറോളം ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.(കൂടുതല്‍ ചിത്രങ്ങള്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
undefined
ചര്‍ച്ചകളിലെല്ലാം തന്നെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ എല്ലാ ചര്‍ച്ചകളിലും നിയമ ഭേദഗതി മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
undefined
ഒടുവില്‍ നിയമം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന തീരുമാനം കര്‍ഷകര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ദിവസമായി കര്‍ഷകരും സര്‍ക്കാറും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല.
undefined
കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നും എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകളും വ്യക്തമാക്കി.
undefined
സമരം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ്. ദില്ലി ചലോ മുദ്രാവക്യമുയര്‍ത്തി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്ത് ഉടനീളം കർഷകർ ഇന്ന് റിലേ നിരാഹാര സമരം നടത്തി.
undefined
ഇതിനിടെ ദില്ലി ചലോ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി രാജസ്ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും ആരംഭിച്ചു.
undefined
മാർച്ച് ഈ മാസം 24 -ാം തിയതി ഹരിയാന-രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരില്‍ വച്ച് രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകരുമായി കൂടിച്ചേരും. തൂടര്‍ന്ന് ഇവര്‍ ദില്ലി അതിര്‍ത്തിയിലേക്ക് തിരിക്കും
undefined
ദില്ലി അതിര്‍ത്തികളിലെ സമര പന്തലുകളില്‍ ഇന്ന് മുതല്‍ 11 പേര്‍ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി. ഓരോ 24 മണിക്കൂറും കര്‍ഷക നേതാക്കള്‍ മാറി മാറി സമരം തുടരും.
undefined
ഡിസംബര്‍ 23 ന് ബുധനാഴ്ച കര്‍ഷകരുടെ റിലേ സത്യാഗ്രഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു നേരത്തെ ഭക്ഷണമൊഴിവാക്കാന്‍ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
undefined
ഞായറാഴ്ച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത് നടക്കുമ്പോൾ വീടുകളിലിരുന്ന് കൈയ്യടിച്ചും പാത്രം കൊട്ടിയും പ്രതിഷേധമറിയിക്കാനും കർഷകർ ആഹ്വാനം ചെയ്തു.
undefined
ദില്ലി ഗുരുദ്വാരയില്‍ പ്രധാനമന്ത്രി മോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം സമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം നേരിടേണ്ടി വന്നു. ദല്‍ഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര രാകബ് ഗഞ്ച് സന്ദര്‍ശിച്ച് വണങ്ങുന്ന ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു
undefined
ഇതിനെ വിമര്‍ശിച്ചും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്.മോദിയും മറ്റ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇതുവരെ കര്‍ഷക പ്രതിഷേധം നടക്കുന്നിടത്ത് പോവുകയോ അവരെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല.
undefined
എന്നാല്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ മോദിക്ക് സമയം കിട്ടുന്നുണ്ടെന്ന തരത്തിലായിരുന്നു പ്രതിഷേധങ്ങളിലേറയും. ‘ഇപ്പോള്‍ ഗുരുദ്വാര സന്ദര്‍ശിച്ചത് പോലെ ഇനി ദല്‍ഹിയൊന്ന് സന്ദര്‍ശിക്കൂ…കര്‍ഷകരെ കാണൂ’, ‘കര്‍ഷക പ്രതിഷേധം നടക്കുന്നിടത്തേക്ക് ചെല്ലൂ, അവിടെ പോയി ഫോട്ടോയെടുക്കൂ, ‘ 'ഇങ്ങനെ ചിത്രങ്ങള്‍ പങ്കുവെച്ചത് കൊണ്ട് ഒരു കാര്യവുമില്ല’ തുടങ്ങിയ പ്രതികരണങ്ങളാണ് മോദിയുടെ ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
undefined
26 ദിവസം കര്‍ഷകര്‍ തെരുവില്‍ കിടന്ന് സമരം ചെയ്യുമ്പോള്‍ അവരെ കാണാന്‍ ശ്രമിക്കാതെ സിഖ് ഗുരുദ്വാര സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പങ്കുവച്ചതിനെതിരെയാണ് വിമര്‍ശനങ്ങള്‍.ഇതിനിടെ കാ‌ർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് കർഷകർ.
undefined
എൻഡിഎ ഘടകക്ഷികളെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനും കര്‍ഷകരെ പിന്തുണയ്ക്കാനും ആവശ്യപ്പെടാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.അകാലിദള്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു.
undefined
ജെജെപി, ആർ‍എൽപി അടക്കമുള്ള എൻഡിഎ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് രാഷ്ട്രീയ സമ്മർദ്ദത്തിലാണ്. ഇതിനിടെയാണ് കർഷകരുമായുള്ള ചർച്ച പുനരാംഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്.
undefined
കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ കേരളം പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചു. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കക്ഷി നേതാക്കൾ മാത്രമാകും സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
undefined
രാജ്യതലസ്ഥാനത്തെ കര്‍ഷക സമരത്തോട് ഒപ്പമാണെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്‍റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാനുള്ള തീരുമാനവും.
undefined
കേരളത്തിൽ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്‍റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക
undefined
ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും.
undefined
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 23 ന് തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുക്കുമെന്നും സംയുക്ത കർഷക സമിതി അറിയിച്ചു. കർഷകസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തിരുവനന്തപുരം പാളയത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 9 ദിവസം പിന്നിട്ടു.
undefined
അതേസമയം, ദില്ലിയിലെ കർഷക സമരം 27 -ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
undefined
ക്രിസ്തുമസും തുടര്‍ന്ന് പുതുവര്‍ഷവും വരാനിരിക്കെ രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. അപ്പോഴും ഭേദഗതി മാത്രമാണെന്നാണ് കേന്ദ്ര നിലപാട്. കാര്‍ഷിക നിയമങ്ങള്‍‌ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നു.
undefined
click me!