വിരലുകൾ രണ്ട്, ബ്ലേഡ് ഒന്ന്...പോക്കറ്റ് കാലി! പൊലീസിന് ലൈവ് ഡെമോ കാണിച്ച് കള്ളൻ, വീഡിയോ വൈറൽ

Published : Feb 25, 2026, 12:46 PM IST

ബസിലും ആൾക്കൂട്ടത്തിലും എങ്ങനെയാണ് പോക്കറ്റടിക്കുന്നതെന്ന് പൊലീസിന് മുന്നിൽ ഡെമോ കാണിച്ച് പിടിയിലായ പോക്കറ്റടിക്കാരൻ. ഇരകളെ കണ്ടെത്തുന്ന രീതി, അവരുടെ കോഡ് ഭാഷ, എങ്ങനെ സുരക്ഷിതരായിരിക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാം.

PREV
15
പോക്കറ്റടിക്കുന്ന രീതി ലൈവായി കാണിച്ച് മോഷ്ടാവ്

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവുകയാണ്. ഇത് ആളുകളെ ഒരേസമയം ഞെട്ടിക്കുകയും ജാഗരൂകരാക്കുകയും ചെയ്യുന്നു. പൊലീസ് പിടിയിലായ ചില പോക്കറ്റടിക്കാർ തങ്ങളുടെ മോഷണരീതി ക്യാമറയ്ക്ക് മുന്നിൽ തുറന്നുപറയുന്നതാണ് വീഡിയോ. ബസുകളിലും മാർക്കറ്റുകളിലും എങ്ങനെയാണ് പോക്കറ്റടിക്കുന്നതെന്ന് പ്രതി ലൈവ് ഡെമോയിലൂടെ കാണിച്ചുതരുന്നുണ്ട്. എന്നാൽ, ഇത് എവിടെ നടന്ന സംഭവമാണെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഏതായാലും ഈ വീഡിയോ ഇപ്പോൾ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

25
സംഘത്തെ പൊലീസ് പിടികൂടിയത് എങ്ങനെ?

ലഭിക്കുന്ന വിവരമനുസരിച്ച്, സംഘമായി പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം കള്ളൻമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പ്രധാനമായും ബസുകൾ, മാർക്കറ്റുകൾ, മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നത്. അറസ്റ്റിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, പ്രതികൾ തങ്ങളുടെ പ്രവർത്തന രീതി ഒരു മടിയും കൂടാതെ വെളിപ്പെടുത്തി. പ്രതിയുടെ വിശദീകരണം കേട്ട് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പോലും അമ്പരന്നുപോയി.

35
ഇരകളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
തങ്ങളുടെ സംഘം ആദ്യം വിലപിടിപ്പുള്ള സാധനങ്ങൾ കൈവശം വെക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തുമെന്ന് പ്രതി വീഡിയോയിൽ പറയുന്നു. ഇടയ്ക്കിടെ പോക്കറ്റിൽ കൈവെക്കുന്നവർ, പോക്കറ്റ് വീർത്തിരിക്കുന്നവർ, ആൾക്കൂട്ടത്തിൽ അസ്വസ്ഥരായി കാണപ്പെടുന്നവർ എന്നിവരെയാണ് ഇവർ എളുപ്പമുള്ള ഇരകളായി കണ്ടിരുന്നത്.
45
പോക്കറ്റടിക്കുന്നതിന്റെ ലൈവ് ഡെമോ
ഇരയെ ഉറപ്പിച്ചാലുടൻ സംഘത്തിലെ മറ്റുള്ളവർ ആ വ്യക്തിക്ക് ചുറ്റും കൂടുമെന്ന് പ്രതി പറഞ്ഞു. തുടർന്ന്, വളരെ സൂക്ഷ്മമായി രണ്ട് വിരലുകൾ പിന്നിലെ പോക്കറ്റിലിട്ട് ആദ്യം സാഹചര്യം വിലയിരുത്തും. അതിനുശേഷം ബ്ലേഡോ ചെറിയ കത്തിയോ ഉപയോഗിച്ച് പോക്കറ്റിൽ ചെറിയൊരു കീറലുണ്ടാക്കും. ഇര ഇതൊന്നും അറിയില്ല. കീറലുണ്ടാക്കിയ ഉടൻ പണമോ പേഴ്സോ എടുത്ത് സംഘം പലവഴിക്ക് പിരിഞ്ഞുപോകും. എല്ലാം വളരെ വേഗത്തിലായതുകൊണ്ട്, സ്വന്തം പോക്കറ്റ് പരിശോധിക്കുന്നത് വരെ ഇരയൊന്നും അറിയാറില്ല.
55
കോഡ് ഭാഷയും തയ്യാറാക്കിയിരുന്നു

പ്രതി തങ്ങളുടെ കോഡ് ഭാഷയും വീഡിയോയിൽ വെളിപ്പെടുത്തി.

  • പണത്തെ അവർ ‘പത്തേ’ എന്ന് വിളിച്ചു
  • പേഴ്സിനെ ‘കിറ്റ്’ എന്നും

ആൾക്കൂട്ടത്തിൽ സംസാരിക്കുമ്പോൾ ആർക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. ഇതുകേട്ട് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പോലും ഒരു നിമിഷം നിശബ്ദനായി.

തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അറിയിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഒരു ബോധവൽക്കരണമായി മാത്രം കാണണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories