ലങ്ക കടന്ന് തമിഴകം പിടിക്കാന്‍ ബുറേവി; ജാഗ്രതയോടെ തെക്കന്‍ കേരളം

Published : Dec 03, 2020, 12:38 PM ISTUpdated : Dec 03, 2020, 03:08 PM IST

ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബറേവി ബുധനാഴ്ച രാത്രിയോടെ ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് എത്തിചേര്‍ന്നു. ശക്തമായ കാറ്റില്‍ തീരദേശത്തെ കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും നാശനഷ്ടമുണ്ടാക്കിക്കൊണ്ടാണ് ബുറേവി കടന്നുപോയത്. ശ്രീലങ്കൻ അധികൃതർ തീരദേശത്ത് നിന്ന് 75,000 പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിരുന്നു. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് 90 കിലോമീറ്റർ (56 മൈൽ) വരെ വേഗത്തിലായിരുന്നു ബുറേവി വീശിയടിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രദേശത്തെ ചിലയിടങ്ങളില്‍ 200 മില്ലിമീറ്ററിലധികം (8 ഇഞ്ച്) മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. നാശനഷ്ടത്തിന്‍റെ കണക്കെടുപ്പുകള്‍ നടക്കുകയാണ്. ഇന്ന് വൈകീട്ടോടെ ബുറേവി ശ്രീലങ്ക കടക്കും. ഇന്ന് രാത്രിയോടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബുറേവി ഇന്ത്യന്‍ ഉപദ്വീപിലേക്ക് കടക്കും. നിലവില്‍ രാമേശ്വരത്തിനും രാമനാഥപുരത്തിനും ഇടയിലൂടെയാണ് ബുറേവിയുടെ സഞ്ചാരപഥം. നാളെ വൈകീട്ടോടെ തമിഴ്നാട് കടക്കുന്ന ബുറേവി നാളെ രാത്രിയോടെ കേരളാതിര്‍ത്തിയില്‍ കടക്കും പുനലൂര്‍, കൊല്ലം പ്രദേശത്തുകൂടിയാണ് ഇപ്പോഴത്തെ നിലയില്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥമെങ്കിലും ഇതില്‍ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഭയാശങ്കയ്ക്ക് സാധ്യതയില്ലെങ്കിലും കാറ്റിന്‍റെ വേഗം കൂടുകയാണെങ്കില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   

PREV
119
ലങ്ക കടന്ന് തമിഴകം പിടിക്കാന്‍ ബുറേവി; ജാഗ്രതയോടെ തെക്കന്‍ കേരളം

ശ്രീലങ്കയിലെ ട്രിങ്കോമലി ജില്ലയിൽ നിന്ന് 237 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചിരുന്നു. എന്നാൽ അനുരാധ യഹമ്പത്ത്, കുടിയൊഴിപ്പിക്കൽ ശ്രമത്തെ ചിലര്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യം അറിയാമെങ്കിലും മത്സ്യത്തൊഴിലാളികള്‍  വീട് വിടാൻ തയ്യാറാകുന്നില്ലെന്ന് ട്രിങ്കോമലി ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഗവർണർ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞു. ശ്രീലങ്കയില്‍ ഇതുവരെയായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ശ്രീലങ്കയിലെ ട്രിങ്കോമലി ജില്ലയിൽ നിന്ന് 237 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചിരുന്നു. എന്നാൽ അനുരാധ യഹമ്പത്ത്, കുടിയൊഴിപ്പിക്കൽ ശ്രമത്തെ ചിലര്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യം അറിയാമെങ്കിലും മത്സ്യത്തൊഴിലാളികള്‍  വീട് വിടാൻ തയ്യാറാകുന്നില്ലെന്ന് ട്രിങ്കോമലി ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഗവർണർ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞു. ശ്രീലങ്കയില്‍ ഇതുവരെയായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

219

ബ്യൂറേവി ചുഴലിക്കാറ്റ് ശ്രീലങ്കയുടെ ഈസ്റ്റേൺ കോട്ട്സിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയതായി ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു. 80 കിലോമീറ്റർ മുതല്‍ 100 ​​കിലോമീറ്റർ വേഗതയിലായിരുന്നു ശ്രീലങ്കയില്‍ കാറ്റിന്‍റെ വേഗം. 

ബ്യൂറേവി ചുഴലിക്കാറ്റ് ശ്രീലങ്കയുടെ ഈസ്റ്റേൺ കോട്ട്സിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയതായി ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു. 80 കിലോമീറ്റർ മുതല്‍ 100 ​​കിലോമീറ്റർ വേഗതയിലായിരുന്നു ശ്രീലങ്കയില്‍ കാറ്റിന്‍റെ വേഗം. 

319

ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. (ഇന്നലെ വൈകീട്ട് ശ്രീലങ്കന്‍ തീരത്ത് എത്തിചേര്‍ന്ന ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. (ഇന്നലെ വൈകീട്ട് ശ്രീലങ്കന്‍ തീരത്ത് എത്തിചേര്‍ന്ന ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

419

ജാഗ്രതാ നിര്‍ദ്ദേശം

ഇതിനിടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബുറേവിയുടെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനെ തുടര്‍ന്നാണ് മുന്നിറിയിപ്പില്‍ മാറ്റമുണ്ടായത്. ചുഴലിക്കാറ്റ് സംബന്ധിച്ച അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. (ഇന്ന് വൈകീട്ട് 5.30 ന് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയില്‍  ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

ജാഗ്രതാ നിര്‍ദ്ദേശം

ഇതിനിടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബുറേവിയുടെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനെ തുടര്‍ന്നാണ് മുന്നിറിയിപ്പില്‍ മാറ്റമുണ്ടായത്. ചുഴലിക്കാറ്റ് സംബന്ധിച്ച അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. (ഇന്ന് വൈകീട്ട് 5.30 ന് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയില്‍  ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

519

മുന്നൊരുക്കം 
 

ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. (നാളെ (4.12.20) രാവിലെ 5.30 ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിചേരുന്ന  ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

മുന്നൊരുക്കം 
 

ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. (നാളെ (4.12.20) രാവിലെ 5.30 ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിചേരുന്ന  ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

619

കേരളത്തിൽ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. (നാളെ (4.12.20)  വൈകീട്ട് 6.0 ന്  ബുറേവി കടന്നുപോകുന്ന വഴിയുടെ ഉപഗ്രഹ ചിത്രം. )

കേരളത്തിൽ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. (നാളെ (4.12.20)  വൈകീട്ട് 6.0 ന്  ബുറേവി കടന്നുപോകുന്ന വഴിയുടെ ഉപഗ്രഹ ചിത്രം. )

719

ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. (നാളെ (4.12.20) രാവിലെ 5.30 ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. (നാളെ (4.12.20) രാവിലെ 5.30 ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന ബുറേവിയുടെ ഉപഗ്രഹ ചിത്രം. )

819

തീരദേശവും മലയോര മേഖലയും ജാഗ്രതയില്‍

 


തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തി. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ടാണ് റിപ്പോര്‍ട്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. 

തീരദേശവും മലയോര മേഖലയും ജാഗ്രതയില്‍

 


തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തി. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ടാണ് റിപ്പോര്‍ട്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. 

919

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കിയുടെ ഒരു ഭാഗത്തും ശക്തമായ കാറ്റിനും അതുവഴി അതിതീവ്ര മഴയ്ക്കും കാരണമാകും. പ്രത്യേക സ്ഥലത്ത് ചെറിയ സമയത്തിനുള്ളില്‍ പതിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടുന്നതിനാല്‍ ഇത് ഇടുക്കിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം കണക്ക് കൂട്ടുന്നു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കിയുടെ ഒരു ഭാഗത്തും ശക്തമായ കാറ്റിനും അതുവഴി അതിതീവ്ര മഴയ്ക്കും കാരണമാകും. പ്രത്യേക സ്ഥലത്ത് ചെറിയ സമയത്തിനുള്ളില്‍ പതിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടുന്നതിനാല്‍ ഇത് ഇടുക്കിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം കണക്ക് കൂട്ടുന്നു. 

1019

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ മാറ്റി പാര്‍പ്പിച്ചു. കാറ്റിന്‍റെ ശക്തിക്ഷയത്തിനും ഗതിക്കും അനുസരിച്ച് കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യമാണ്  മുന്നിലുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. 

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ മാറ്റി പാര്‍പ്പിച്ചു. കാറ്റിന്‍റെ ശക്തിക്ഷയത്തിനും ഗതിക്കും അനുസരിച്ച് കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യമാണ്  മുന്നിലുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. 

1119

അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതടക്കമുള്ള നടപടികളെടുക്കും. ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഇന്ന് ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. 

അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതടക്കമുള്ള നടപടികളെടുക്കും. ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഇന്ന് ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. 

1219

സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ ബുറേവി നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ ബുറേവി നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

1319

കണ്‍ട്രോള്‍ റൂമും ഫോണ്‍ നമ്പറുകളും 

 

കനത്ത കാറ്റിന് ഒപ്പം അതിതീവ്ര മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും പൊതുജനങ്ങള്‍ക്ക് വിളിക്കാം. കൺട്രോൾ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

കണ്‍ട്രോള്‍ റൂമും ഫോണ്‍ നമ്പറുകളും 

 

കനത്ത കാറ്റിന് ഒപ്പം അതിതീവ്ര മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും പൊതുജനങ്ങള്‍ക്ക് വിളിക്കാം. കൺട്രോൾ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

1419

പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുൻകരുതലും ജാഗ്രതയും എടുക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകി.

പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുൻകരുതലും ജാഗ്രതയും എടുക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകി.

1519

തെരഞ്ഞെടുപ്പ് പ്രചാരണവും ജാഗ്രതയോടെ...

 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കും പ്രചാരണത്തിനും ജാഗ്രത വേണം. കൊവിഡ് സാഹചര്യം മുന്നിൽ കണ്ട് വേണം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ അടക്കം ഏകോപിപ്പിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണ്ട മുൻകരുതലെടുക്കാൻ ആരോഗ്യ സംവിധാനങ്ങൾക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണവും ജാഗ്രതയോടെ...

 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കും പ്രചാരണത്തിനും ജാഗ്രത വേണം. കൊവിഡ് സാഹചര്യം മുന്നിൽ കണ്ട് വേണം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ അടക്കം ഏകോപിപ്പിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണ്ട മുൻകരുതലെടുക്കാൻ ആരോഗ്യ സംവിധാനങ്ങൾക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

1619

പ്രകൃതി ക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്തമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നത്. പൊതു ജനങ്ങൾ അത് കൊണ്ടുതന്നെ വിട്ടുവീഴ്ച ഇല്ലാത്ത ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് മഹാമാരിയുടെ കാലത്ത് അടക്കം കേരളത്തിൽ കണ്ടത്. പൊതു പ്രശ്നമെന്നുകണ്ട് ഇടപെടാൻ എല്ലാവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രകൃതി ക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്തമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നത്. പൊതു ജനങ്ങൾ അത് കൊണ്ടുതന്നെ വിട്ടുവീഴ്ച ഇല്ലാത്ത ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് മഹാമാരിയുടെ കാലത്ത് അടക്കം കേരളത്തിൽ കണ്ടത്. പൊതു പ്രശ്നമെന്നുകണ്ട് ഇടപെടാൻ എല്ലാവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1719

ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചു. സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 

ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചു. സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 

1819

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.  തമിഴ്നാട്ടിലും കേരളത്തിലുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 26 യൂണിറ്റുകള്‍ തയ്യാറായി നില്‍ക്കുന്നു. 

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.  തമിഴ്നാട്ടിലും കേരളത്തിലുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 26 യൂണിറ്റുകള്‍ തയ്യാറായി നില്‍ക്കുന്നു. 

1919

അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

click me!

Recommended Stories