"ഇത് ഒരു അമേരിക്കൻ പ്രശ്നമായി മാറി. അഫ്ഗാൻ പ്രശ്നമല്ല." "എന്‍റെ ജീവിത ജോലി നശിപ്പിക്കപ്പെട്ടു. എന്‍റെ മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു, അവര്‍ എന്നെ ബലിയാടാക്കി," അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ഓടിപ്പോയതിന് പിന്നാലെ അഫ്ഗാന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ വൈസ് പ്രസിഡന്‍റ് അംറുല്ലാ സാലിഹ് പഞ്ച്ഷീറിലെ തന്‍റെ സുരക്ഷിത താവളത്തിലേക്ക് കടക്കുകയും അഫ്ഗാന്‍റെ പുതിയ പ്രസിഡന്‍റായി സ്വയം അവരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്ഥാന്‍റെ വ്യോമ സഹായത്തോടെ താലിബാന്‍ തീവ്രവാദികള്‍ പിന്നീട് പഞ്ച്ശീര്‍ താഴ്വാരയും കീഴടക്കി.