ഇരുപത് വര്‍ഷം മുമ്പ് ലോകം കണ്ട താലിബാനല്ല തങ്ങളെന്ന് പറയുന്ന പുതിയ താലിബാന്‍ ഭീകരുടെ നേതൃത്വം അഫ്ഗാനില്‍ പുതിയ ഫത്‍വകള്‍ ഇറക്കി. എങ്കിലും ഭാവി കെട്ടിപ്പടുക്കാനും മുൻകാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ മറക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് താലിബാന് ഭീകരരുടെ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഇസ്ലാം സംഗീതത്തിന് എതിരാണെന്നും അതിനാല്‍ രാജ്യത്ത് സംഗീതം നിരോധിക്കുന്നതായും സബീഹുല്ല ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി ദിവസങ്ങൾ നീണ്ട് നിൽക്കുന്ന യാത്രകളാണെങ്കില്‍ സ്ത്രീകൾ ഒരു പുരുഷ തുണയോടൊപ്പം മാത്രമേ യാത്ര ചെയ്യാവൂവെന്നും പുതിയ ഫത്‍വ ആവശ്യപ്പെടുന്നു.
തങ്ങളെ എതിർക്കുന്നവരോട് പ്രതികാരം ചെയ്യുന്നുവെന്നും സ്ത്രീകളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ താലിബാൻ നിരസിച്ചു.
226
'ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണ്, എന്നാൽ അത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ആളുകളെ പ്രേരിപ്പിക്കുന്നതിനുപകരം, അവരെ സമ്മർദത്തിലാക്കുമെന്നും സബീഹുല്ല മുജാഹിദ് പറഞ്ഞു. എന്നാല്‍ ആ സമ്മര്‍ദ്ദം ഏത് തരത്തിലായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
326
പുതിയ താലിബാൻ ഭരണത്തിൻ കീഴിൽ കഴിഞ്ഞ പഴയ താലിബാന്‍ ഭരണത്തേക്കാൾ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. ഭാവി കെട്ടിപ്പടുക്കാനും മുൻകാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ മറക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സബീഹുല്ല പറഞ്ഞു.
426
ഭാവിയിൽ താലിബാൻ സ്ത്രീകളെ അവരുടെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവദിക്കും. പക്ഷേ ഇസ്ലാം അനുശാസിക്കുന്ന വിധം അവര്‍ തല മറയ്ക്കണം. താലിബാൻ വീണ്ടും സ്ത്രീകളെ അകത്ത് നിൽക്കാനോ മുഖം മറയ്ക്കാനോ നിർബന്ധിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.
526
ആദ്യ താലിബാന്‍റെ ഭരണകാലത്ത് അഫ്ഗാൻ സ്ത്രീകൾക്ക് ശരീരം മുഴുവനും മറയ്ക്കുന്ന ഒരു ബുർഖയിൽ മാത്രമേ വീടിന് പുറത്തിറങ്ങാൻ കഴിയുമായിരുന്നുള്ളൂ. കണ്ണ് കാണാനായി ഒരു പ്രത്യേക തരം മെഷ് ഉണ്ടായിരിക്കുമെന്ന് മാത്രം. പുതിയ ഫത്‍വ പ്രകാരം മുഖം വെളിയില്‍ കാണിക്കാമെന്ന് താലിബാന്‍ അവകാശപ്പെടുന്നു.
626
ശരിയായ യാത്രാ രേഖകളുള്ളവർക്ക് രാജ്യം വിടാൻ കഴിയുമെന്നും, തന്‍റെ ഭരണത്തിൽ മുൻകാല വ്യാഖ്യാതാക്കളെയും അമേരിക്കൻ സൈന്യത്തിന് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ച മറ്റുള്ളവരെയും വേട്ടയാടുകയില്ലെന്നും അമേരിക്കൻ ഒഴിപ്പിക്കൽ ശ്രമങ്ങളിൽ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും സലീഹുല്ല പറഞ്ഞു.
726
അവർ നമ്മുടെ രാജ്യത്ത് ഇടപെടരുത്, നമ്മുടെ മാനവ വിഭവശേഷി പുറത്തെടുക്കരുത്. ഡോക്ടർമാർ, പ്രൊഫസർമാർ, ഞങ്ങൾക്ക് ഇവിടെ ആവശ്യമുള്ള മറ്റ് ആളുകൾ എല്ലാവരും ഈ രാജ്യത്ത് തന്നെ തുടരേണ്ടതുണ്ടെന്നും മുജാഹിദ് പറഞ്ഞു.
826
താലിബാന് അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നും അമേരിക്കയിൽ അവർ പാത്രം കഴുകുന്നവരോ പാചകക്കാരോ ആകാം. ഇത് മനുഷ്യത്വരഹിതമാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
926
ഭീകരതയ്‌ക്കെതിരായ പോരാട്ടം, കറുപ്പ് നിർമ്മാർജ്ജനം, പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പോകുന്ന അഭയാർഥികളെ കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ താലിബാൻ അന്താരാഷ്ട്ര നേതാക്കളുമായി ഇതിനകം സഹകരിക്കുന്നുണ്ടെന്നും സലീഹുല്ല പറഞ്ഞു.
1026
പുതിയ നടപടിക്രമം ഉണ്ടാകുന്നതുവരെ സ്ത്രീകൾ വീടുകള്‍ക്ക് അകത്ത് തന്നെ തുടരണമെന്ന് ഒരു പത്രസമ്മേളനത്തിൽ താലിബാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് സലീഹുല്ല മുജാഹിദ് താലിബാന്‍റെ നയം വ്യക്തമാക്കിയത്.
1126
പുതിയ താലിബാൻ ഭീകരര്‍ക്ക്, സ്ത്രീകളെ ശല്യപ്പെടുത്താതിരിക്കാൻ ആവശ്യമായ പരിശീലനം സൈന്യം നല്‍കുകയാണെന്നും വാര്‍ത്തകളുണ്ട്. പുതിയതും ഇതുവരെ നന്നായി പരിശീലനം ലഭിക്കാത്തതുമായ ഞങ്ങളുടെ സൈന്യം സ്ത്രീകളോട് മോശമായി പെരുമാറുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.
1226
ഞങ്ങളുടെ സൈന്യം സ്ത്രീകളെ ഉപദ്രവിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. അതേസമയം, ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പളം അവരുടെ വീടുകളിലാകും നല്‍കുക.
1326
താലിബാൻ നിര്‍ദ്ദേശിച്ച രീതിയില്‍ തലമറക്കുന്ന (ഹിജാബ് ധരിക്കുക) കാലത്തോളം ജോലി ചെയ്യുന്ന സ്ത്രീകളുമായി യാതൊരു പ്രശ്നവുമില്ലെന്ന് താലിബാന്‍റെ സാംസ്കാരിക കാര്യ സമിതി ഡെപ്യൂട്ടി അഹ്മദുല്ല വസേക് ടൈംസിനോട് പറഞ്ഞു.
1426
പഴയ താലിബാൻ ഭരണത്തിൻ കീഴിൽ, സ്ത്രീകൾക്ക് സ്കൂളിലോ കോളേജിലോ പോകാൻ അനുവാദമുണ്ടായിരുന്നില്ല. അവർ സദാചാര നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ പരസ്യമായി നൂറോ അതിലധികമോ ചാട്ടവാറടി നേരിടേണ്ടിയിരുന്നു.
1526
താലിബാന്‍റെ കീഴില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങൾ താൽക്കാലികമാണെന്ന് അറിയിച്ചിരുന്നു. സുരക്ഷ നല്ലതല്ലെന്നും സുരക്ഷ മികച്ചതാകാൻ അവർ കാത്തിരിക്കണമെന്നും അപ്പോൾ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ വനിതാ അവകാശ അസോസിയേറ്റ് ഡയറക്ടർ ഹീതർ ബാർ പറഞ്ഞു.
1626
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ഇന്ന് ഇത് കേൾക്കുമെന്ന് കരുതുന്നു. താലിബാൻ കൂടുതൽ സ്വാതന്ത്ര്യമുള്ളവരാണെന്ന് അവകാശപ്പെടുന്നതിനാൽ അവർക്ക് ലോക മാധ്യമ ശ്രദ്ധയുണ്ടെന്നും ഹീതർ ബാർ കൂട്ടിച്ചേര്‍ത്തു.
1726
നിലവില്‍ താലിബാന്‍ സാധാരണവും നിയമാനുസൃതവുമായി കാണാൻ ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹവും അന്താരാഷ്ട്ര മാധ്യമങ്ങളും ഉള്ളിടത്തോളം കാലം ഇത് നിലനിൽക്കും. എന്നിട്ട് അവർ ശരിക്കും എങ്ങനെയാണെന്ന് നമുക്ക് വീണ്ടും കാണാം. അവര്‍ കൂട്ടിച്ചേര്‍ത്തു.
1826
കാലിഫോർണിയയിൽ കുടുങ്ങിപ്പോയ 23 കാലിഫോര്‍ണിയ വിദ്യാർത്ഥികൾ ഉൾപ്പെടെ 1500 പേരെ കാബൂൾ എയർപോർട്ടിലേക്ക് പോകുന്നത് നിർത്തിവെക്കാന്‍ യുഎസ് പൗരന്മാർക്ക് നിർദേശം നൽകി. സിഐഎ ഹെലികോപ്റ്റർ രക്ഷാദൗത്യങ്ങൾ ആരംഭിക്കുമ്പോൾ എത്തിചേരാതിരുന്നതിന് ബ്ലിങ്കൻ അവരെ കുറ്റപ്പെടുത്തി.
1926
കാബൂൾ വിമാനത്താവളത്തിൽ പ്രവേശിച്ച് രാജ്യം വിടാൻ ശ്രമിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ബുധനാഴ്ച രാത്രിയുണ്ടായ വിമാനത്താവള അക്രമണത്തോടെയാണ് പുതിയ നിര്‍ദ്ദേശം ലഭിച്ചത്. അഫ്ഗാനിലുള്ള യുഎസ് പൗരന്മാർ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കുകയും എയർപോർട്ട് ഗേറ്റുകൾ ഒഴിവാക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം. '
2026
ഓഗസ്റ്റ് 31-ന് ശേഷം അഫ്ഗാനില്‍ യുഎസ് സൈന്യത്തിന് തുടരാന്‍ കഴിയില്ലെന്നതിനാല്‍ പുറപ്പെടുന്ന ജെറ്റുകൾ അക്രമിക്കാന്‍ ഐസിസ് ശ്രമിക്കുന്നുമെന്ന് കരുതുന്നതായി ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
2126
1,500 അമേരിക്കക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സമയപരിധി അവസാനിക്കുന്നതിന് ആറ് ദിവസം മാത്രം ശേഷിക്കെ കാബൂൾ വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി കടന്നുപോകാൻ യുഎസ് ഇപ്പോഴും താലിബാനെ ആശ്രയിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.
2226
അവശേഷിക്കുന്നവരിൽ കാലിഫോർണിയ കാജോൺ വാലി യൂണിയൻ സ്കൂളിലെ 23 സ്കൂൾ കുട്ടികളും അവരെ കാണാനായെത്തിയ 16 രക്ഷിതാക്കള്‍ക്കും ഇനിയും അഫ്ഗാന്‍ വിടാന്‍ കഴിഞ്ഞിട്ടില്ല.
2326
കഴിഞ്ഞ 10 ദിവസത്തിനിടെ ഏകദേശം 4,500 യുഎസ് പൗരന്മാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചു. ഓഗസ്റ്റ് 15 ന് താലിബാൻ കാബൂൾ പിടിച്ചെടുത്തപ്പോൾ അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന 6,000 അമേരിക്കക്കാർ രാജ്യത്ത് ഉണ്ടായിരുന്നു.
2426
കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ ഇന്നലെ രാത്രിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ പുതിയ താലിബാനാണെന്ന് പറയുമ്പോഴും സഖ്യകക്ഷികളായ ഐസിസും അല്‍ഖ്വൌദയും അമേരിക്കയ്ക്കെതിരെ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2526
ഇന്നലെ നടന്ന അക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും വേട്ടയാടി പകരം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ സമയത്ത് കൃത്യ സ്ഥലത്ത് തങ്ങള്‍ തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.
2626
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam