9/11 ആവർത്തിക്കാതിരിക്കാൻ ട്രംപ് ജയിക്കണം: ബിൻ ലാദന്റെ മരുമകൾ
First Published Sep 7, 2020, 9:56 AM ISTശീതസമരത്തിന് ശേഷം ലോക രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന അമേരിക്ക ഇന്ന് ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തെ ഒന്നാംകിട രാജ്യമായിരുന്ന അമേരിക്കയിലാണ് ഇന്ന് ലോകത്തിലേറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് രോഗവ്യാപനം ഉണ്ടായതും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നതും. ആരോഗ്യരംഗത്ത് ട്രംപ് ഭരണകൂടം നേരിട്ട ഏറ്റവും വലിയ പരാജയത്തിനിടെ അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കുകയാണ്. രോഗവ്യാപനത്തിന് ശമനമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകിര്‍തിയായി നടക്കുന്നു. അതിനിടെയാണ് കഴിഞ്ഞ പ്രസിഡന്‍റായിരുന്ന ഒബാമയുടെ അനുമതിയോടെ, 2001 സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ അക്രമണത്തിന്‍റെ സൂത്രധാരനായിരുന്ന ( ഔദ്ധ്യോഗിക കണക്കനുസരിച്ച് 2,977 കൊല്ലപ്പെട്ട അക്രമണം ) 2011 മെയ് 2ന് അമേരിക്കന്‍ സൈന്യം പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദി ഒസാമാ ബിന്‍ ലാദന്‍റെ മരുമകള്‍ നൂർ ബിൻ ലാഡിൻ ഡ്രംപിന് അനുകൂല പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മയ്ക്ക് ആവശ്യമാണെന്നാണ് നൂർ ബിൻ ലാഡിൻ പറയുന്നത്. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്‍റെ കീഴില്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് നൂറിന്‍റെ അഭിപ്രായം.