ഇറ്റലി
തെക്കൻ ഇറ്റലിയിലെ ചില ഭാഗങ്ങളിൽ അതിശക്തമായ തീപിടുത്തം തുടരുന്നതായാണ് റിപ്പോര്‍ട്ട്. സിസിലി, സാർഡിനിയ എന്നിവിടങ്ങളിൽ തീ പിടിത്തം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തെ ആദ്യത്തെ സുപ്രധാന കാട്ടുതീ, ജൂലൈ 24 നും 26 നും ഇടയിലായിരുന്നു. 10,000 ഹെക്ടർ (24,710 ഏക്കർ) വനം കത്തി നശിച്ചു. തെക്കുപടിഞ്ഞാറൻ സാർഡിനിയയിലെ 800 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.