സമരക്കാര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളൊഴികെ മറ്റ് അഞ്ച് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം ഫാ. യൂജിന്‍ പെരേര അറിയിച്ചു. എന്നാല്‍, തങ്ങളുടെ എല്ലാ ആവശ്യങ്ങളും അനുവദിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിന്‍റെ ഭാഗമായി 22 -ാം തിയതി കരയും കടലും അടച്ച്, തുറമുഖ കവാടം ഉപരോധിച്ചു കൊണ്ട് സമരം ആരംഭിക്കുമെന്ന് അറിയിച്ചു.