മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തമെന്നായിരുന്നു സമരക്കാര്‍ ഉന്നയിച്ചത്. സമരക്കാരുടെ ഈ ആവശ്യം സര്‍ക്കാര്‍ ആദ്യമേ തള്ളി. തുറമുഖം നിര്‍മ്മാണം നിർത്തി വെച്ച് ആഘാത പഠനം നടത്തുക, തീരശോശണം പരിഹരിക്കുക, മുതലപൊഴി പോലുള്ള അപകടം കൂടിയ പൊഴികളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക സുരക്ഷ ഉറപ്പാക്കുക, മണ്ണെണ്ണ വില വര്‍ദ്ധനയ്ക്ക് തടയിടുക, പുനരധിവാസ പാക്കേജ് കൃത്യമായി നടപ്പാക്കുക തുടങ്ങി തങ്ങളുന്നയിച്ച ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത.