ജലീലിനെതിരെ അലയടിച്ച് മഹിളാമോർച്ചയുടെ പ്രതിഷേധം; സെക്രട്ടേറിയറ്റ് ചാടിക്കടക്കാന്‍ ശ്രമം

First Published Sep 14, 2020, 3:07 PM IST

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നു. വിവിധ യുവജന സംഘടനകളും മഹിളാമോര്‍ച്ചയും തലസ്ഥാനത്തും സ്ഥാനവ്യാപകമായും പ്രതിഷേധം നടത്തുകയാണ്. വിവിധ ഇടങ്ങളില്‍ മാര്‍ച്ചുകള്‍ പൊലീസുമായുള്ള സംഘര്‍ത്തിന് വഴിമാറിയപ്പോള്‍ മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടറിയറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രക്ഷോഭം.
undefined
പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത്കോൺഗ്രസും എംഎസ്എഫും യുവമോർച്ചയും മഹിളാ മൂർച്ചയും പ്രതിഷേധിച്ചു.
undefined
വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ പൊലീസുമായുളള സംഘർഷത്തിൽ കലാശിച്ചു.
undefined
തിങ്കളാഴ്‌ച നടന്ന പ്രതിഷേധത്തിനിടെസെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ചുമഹിളാമോർച്ച പ്രവർത്തകർ.
undefined
സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാമോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്.
undefined
കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി.
undefined
ഇന്നലെ മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയർന്നിരുന്നു.
undefined
ജലീലിന്‍റെ വാഹനത്തിന് നേരെ പലയിടങ്ങളിലും കരിങ്കൊടി കാട്ടലും ചീമുട്ടയേറുമുണ്ടായി.
undefined
കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം
undefined
കനത്ത സുരക്ഷയിലായിരുന്നു വളാഞ്ചേരിയില്‍നിന്ന് 329 കിലോമീറ്റര്‍ പിന്നിട്ട് തിരുവനന്തപുരത്തേക്ക് ജലീലിന്‍റെ യാത്ര.
undefined
പ്രതിഷേധങ്ങള്‍ പിന്നിട്ട് രാത്രി ഒമ്പത് മണിയോടെയാണ് കെ ടി ജലീല്‍ തലസ്ഥാനത്തെത്തി.
undefined
ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രിമന്ദിരത്തില്‍ തുടരുകയാണ്.
undefined
പുതിയ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും മന്ത്രി കെടി ജലീല്‍ മൗനം തുടരുകയാണ്.
undefined
മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎമ്മും ഇടതുമുന്നണിയും.
undefined
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിലാണ് മന്ത്രിയുടെ വീടടങ്ങുന്ന കന്‍റോണ്‍മെന്‍റ് ക്യാമ്പസ്.
undefined
click me!