അതോടൊപ്പം 31 ആം തീയതി വരെ ശക്തമായ സമരം തുടരാനാണ് ലത്തീന്‍ സഭയുടെയും തീരദേശവാസികളുടെയും തീരുമാനം. അടുത്ത തിങ്കളാഴ്ച, അതായത് 22 -ാം തിയതി കരമാർഗ്ഗവും കടൽമർഗ്ഗവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുമെന്നാണ് ലത്തീന്‍ അതിരൂപത അറിയിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം.