ഒമാനിലെ ബിദിയ മരുഭൂമിയിൽ എട്ടു വയസ്സുകാരനെ കാണാതായി. ഒടുവിൽ തീവ്ര ശ്രമത്തിനൊടുവിൽ എട്ട് മണിക്കൂറിന് ശേഷമാണ് ബാലനെ കണ്ടെത്തിയത്. സംയുക്ത തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
കടുത്ത ചൂടിനെയും തളർച്ചയെയും അതിജീവിച്ച് ഒമാനിൽ എട്ട് വയസ്സുള്ള കുട്ടി ഏകദേശം 15 കിലോമീറ്ററോളം ദൂരമാണ് മരുഭൂമിയിലൂടെ നടന്നത്.
28
കണ്ടെത്താൻ തീവ്രശ്രമം
ഒമാനിലെ ബിദിയ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ തീവ്ര ശ്രമത്തിനൊടുവിലാണ് കണ്ടെത്തിയത്. എട്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ബാലനെ സുരക്ഷിതമായി കണ്ടെത്തിയത്.
38
സംയുക്ത തെരച്ചിൽ
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും പ്രദേശവാസികളും സംയുക്തമായി നടത്തിയ നീക്കമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ മരുഭൂമിയിൽ നിന്നാണ് കുട്ടിയെ കാണാതായത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഗ്രൗണ്ട് പട്രോളിംഗ് ടീമുകളും ആർ.ഒ.പി ഏവിയേഷൻ വിഭാഗവും തിരച്ചിൽ ആരംഭിച്ചു.
58
പ്രതീക്ഷ കൈവിടാതെ കുട്ടി
ജനവാസ കേന്ദ്രത്തിൽ എത്താമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടി 15 കിലോമീറ്ററോളം ദൂരം നടന്നതെന്ന് അധികൃതർ പറഞ്ഞു.
68
തെരച്ചിലിന് ഹെലികോപ്റ്ററുകളും
ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണവും ഡ്രോണുകളും സന്നദ്ധപ്രവർത്തകരുടെ സഹായവും തിരച്ചിലിനായി പ്രയോജനപ്പെടുത്തി.
78
സിവിൽ ഡിഫൻസ് പ്രതികരണം
ഒടുവിൽ കുട്ടിയെ ജീവനോടെയും ആരോഗ്യവാനായും കണ്ടെത്തുകയായിരുന്നു. "ഞങ്ങളുടെ സ്വന്തം കുട്ടിയെ തിരയുന്നത് പോലെയാണ് ഓരോ രക്ഷാപ്രവർത്തകനും ഈ ദൗത്യത്തിൽ പങ്കാളിയായത്," എന്ന് സിവിൽ ഡിഫൻസ് വക്താവ് പ്രതികരിച്ചു. കുട്ടിയെ കൃത്യസമയത്ത് കണ്ടെത്താൻ സഹായിച്ച കുടുംബത്തിന്റെ സഹകരണത്തെ അതോറിറ്റി അഭിനന്ദിച്ചു.
88
സുരക്ഷാ നിർദ്ദേശങ്ങൾ
മരുഭൂമിയിൽ വിനോദയാത്രകൾക്കും ക്യാമ്പിംഗിനും പോകുന്നവർ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.