പ്രകൃതിയുടെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഒരു ചിത്രമെന്നോണം, ദക്ഷിണ സൗദിയിലെ അൽ ബാഹ മേഖലയിലെ മഖ്‌വയ്ക്ക് പടിഞ്ഞാറുള്ള ‘ഷദ അൽ അസ്ഫൽ’ പർവതനിരകളെ മേഘങ്ങൾ പുണർന്നു നിൽക്കുന്നു.
പർവതശിഖരങ്ങളെ തഴുകി നീങ്ങുന്ന മഞ്ഞും അസ്തമയ സൂര്യന്റെ വർണ്ണങ്ങളും ചേർന്നൊരുക്കുന്ന, ദക്ഷിണ സൗദിയിലെ അൽ ബാഹ മേഖലയിലെ ശൈത്യകാല ദൃശ്യം പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുകയാണ്.
24
കാഴ്ചാവിരുന്നൊരുക്കി അൽ ബാഹ
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിൽ, ഉച്ചകഴിഞ്ഞ് തഹാമ മേഖലയിൽ അനുഭവപ്പെടാറുള്ള വസന്തതുല്യമായ കാലാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
34
വിനോദസഞ്ചാരികളുടെ ഒഴുക്ക്
പച്ചപ്പാൽ സമൃദ്ധമായ പ്രകൃതിയും പുരാതനമായ ലിഖിതങ്ങളും അടയാളങ്ങളും പതിഞ്ഞ ഗുഹകളും ഷദ അൽ അസ്ഫലിനെ ബാഹയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നു.
മഴയ്ക്ക് ശേഷം ഓരോ വർഷവും ആവർത്തിക്കുന്ന ഈ മനോഹര കാഴ്ചകൾ മേഖലയിലെ സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വലിയ കരുത്തേകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രസിദ്ധമായ ഷദവി കോഫി, വാഴ, നാരങ്ങ, കള്ളിച്ചെടിപ്പഴം എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. മഴയ്ക്ക് ശേഷം പച്ചപ്പണിഞ്ഞ പ്രകൃതിയും ഇളം ചൂടുള്ള കാലാവസ്ഥയും ആസ്വദിക്കാനായി വാരാന്ത്യ അവധി ദിനങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇപ്പോൾ തഹാമയിലേക്ക് ഒഴുകിയെത്തുന്നത്.