അന്നൊന്നും സംഭവിച്ചില്ല, ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക

First Published Oct 21, 2021, 4:02 PM IST

''തൊണ്ണൂറുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്താണ് മിസ് ചെയ്യുന്നത്?'' ട്വിറ്ററില്‍ കുറച്ചുകാലമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ ട്വീറ്റായിരുന്നു അത്. എന്നാല്‍, അത് റീ ട്വീറ്റ് ചെയ്ത് മോണിക്ക ലെവിന്‍സ്‌കി എഴുതിയപ്പോള്‍, അതിന് അസാധാരണമായ ഒരു തലം കൈവന്നു. ''അന്നൊന്നുമുണ്ടായില്ല.''എന്നായിരുന്നു അവരുടെ ട്വീറ്റ്. ആ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് സങ്കോചമാണ് എന്ന് രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നുപറഞ്ഞിരുന്ന അവര്‍ അതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. 

തൊണ്ണൂറുകളില്‍ ലോകമാകെ നിറഞ്ഞുനിന്ന ഒരു ലൈംഗിക വിവാദത്തിലെ നായികയായിരുന്ന മോണിക്ക ഇപ്പോഴെങ്ങനെയാണ് ആ സംഭവങ്ങളെ കാണുന്നത്? അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് കാരണമായ വിവാദത്തിനു ശേഷം അവര്‍ എങ്ങനെയൊക്കെയാണ് ജീവിച്ചത്? 

മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍മ്മയില്ലേ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി. 22 മുതല്‍ 24 വയസ്സുവരെയുള്ള കാലത്ത് നടന്നൊരു സംഭവത്തിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട മോണിക്കയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്.  അന്നത്തെ ബ്ലിന്‍ ക്ലിന്റന്റെ അതേ പ്രായം. 


അന്നത്തെ സംഭവങ്ങളോടെ ഇന്റര്‍നാഷനല്‍ സെലിബ്രിറ്റി ആയി മാറിയ മോണിക്ക പിന്നീട് പല ജോലികള്‍ ചെയ്തു. റിയല്‍ മോണിക്ക എന്ന പേരില്‍ ഒരു ബാഗ്കമ്പനി നടത്തി.  ഒരു ഡയറ്റ്പ്ലാനിന്റെ ബ്രാന്റ് അംബാസഡറായി. ടെലിവിഷന്‍ അവതാരിക എന്ന നിലയിലും ശ്രദ്ധേയയായി. 


പിന്നീട്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നും സൈക്കോളജിയില്‍ ബിരുദം നേടി. സ്ത്രീകള്‍ക്ക് എതിരെ ഓണ്‍ലൈനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ആയി മാറി അവര്‍. ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചലസിലും പോര്‍ട്‌ലാന്റിലും ലണ്ടനിലുമായി പിന്നെ അവരുടെ ജീവിതം. 

അതിനിടെ അവരെക്കുറിച്ച് പല പുസ്തകങ്ങള്‍ വന്നു. ആദ്യം പുറത്തുവന്നത് അവരുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ മോണിക്കയുടെ കഥ എന്ന പുസ്തകം. പിന്നീട്, മറ്റു പലരും അവരുമായി സംസാരിച്ച് ആ കാലത്തെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതി. ലോകപ്രശസ്തമായ അനേകം മാധ്യമങ്ങളില്‍ ഇക്കാലയളവില്‍ അവരുടെ നീണ്ട അഭിമുഖങ്ങള്‍ വന്നു. 

ഈയടുത്ത്, അവരുടെ ജീവിതം ഒരു വെബ്‌സീരീസായി. അതും ഏറെ കോളിളക്കം സൃഷ്ടിച്ചു.  എഫ് എക്‌സ് കേബിള്‍ നെറ്റ്വര്‍ക്ക് നിര്‍മിച്ച  റയാന്‍ മര്‍ഫിയുടെ 'അമേരിക്കന്‍ ക്രൈം സ്റ്റോറി' പരമ്പരയുടെ മൂന്നാം പതിപ്പിലാണ് മോണിക്കയുമായുള്ള ബന്ധവും  ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റും പ്രമേയമാകുന്ന സീരീസ് പുറത്തിറങ്ങിയത്. 
 

ഇംപീച്ച്‌മെന്റ് എന്നാണ് പരമ്പരയുടെ പേര്. മോണിക്ക ലെവിന്‍സ്‌കിയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. മോണിക്കയായി ബീണി ഫെല്‍ഡ്‌സറ്റെയ്ന്‍ വേഷമിട്ടു. ഇരുവരുടെയും ബന്ധം പുറം ലോകത്തെയറിയിച്ച ലിന്‍ഡ ട്രിപ്പിന്റെ വേഷം എമ്മി അവാര്‍ഡ് ജേതാവായ സാറാ പോള്‍സണ്‍ ആയിരുന്നു. ജെഫ്രി തൂബിന്റെ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മിച്ചത്.

ലോകമെങ്ങും ആദരിക്കപ്പെടുന്ന സൈബറാക്രമണ വിരുദ്ധ ആക്ടിവിസ്റ്റാണ് മോണിക്ക ഇപ്പോള്‍. ഫേസ് ബുക്ക് അടക്കമുള്ള നിരവധി കമ്പനികളില്‍ അവര്‍ പ്രഭാഷണം നടത്തി ഇന്റനെറ്റിനെ ആക്രമണങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനുള്ള ബോധവല്‍കരണത്തിനായി ലോകമെങ്ങും പ്രഭാഷണം നടത്തുന്ന അവര്‍ ഇന്ത്യയിലും എത്തിയിരുന്നു. 


ബൈ സ്റ്റാന്റര്‍ വെറല്യൂഷന്‍ പോലുള്ള സന്നദ്ധ സംഘടനകളില്‍ സജീവമായ മോണിക്ക ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കുള്ള കൗണ്‍സലിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്. ഈ വിഷയത്തില്‍ അവര്‍ നടത്തിയ ടെഡ് പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


1995 ലാണ് മോണിക്ക ഇന്‍േറണായി വൈറ്റ് ഹൗസില്‍ എത്തിയത്. -നും 1997 -നുമിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നത്. എല്ലാം പുറത്തുവന്നതാവട്ടെ 1998 -ലും.


ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെയും എഴുത്തുകാരിയുടെയും മകളായി 1973-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച് ബെവര്‍ലി ഹില്‍സില്‍ വളര്‍ന്ന മോണിക്ക  ബെവേര്‍ലി ഹില്‍സ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ലൂയിസ് ആന്‍ഡ് ക്ലാര്‍ക്ക് കോളേജില്‍ നിന്നും മനഃശാസ്ത്രത്തില്‍ ബിരുദം നേടി. 


 അതിനുശേഷമാണ് 1995 -ല്‍ വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി ജോലിക്കു കയറുന്നത്. താമസിയാതെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി മോണിക്ക വൈറ്റ്ഹൗസില്‍ സ്ഥിരം ജീവനക്കാരിയായി. 


പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പെട്ടെന്നുതന്നെ മോണിക്കയെ ശ്രദ്ധിച്ചു. അതൊരു പ്രണയമായി മാറി. പരിസരത്ത് മറ്റാരുംഇല്ല എന്ന മട്ടിലായിരുന്നു ക്ലിന്റന്റെ നോട്ടങ്ങള്‍ എന്ന് മോണിക്ക തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 


അവിവാഹിതയായിരുന്ന മോണിക്കയ്ക്ക് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയോട് അടുപ്പം തോന്നാതിരിക്കാന്‍ കാരണമൊന്നുമുണ്ടായിരുന്നില്ല.


ക്ലിന്റണുമായി അടുക്കാന്‍ കിട്ടിയ ഒരവസരവും മോണിക്കയും പാഴാക്കിയില്ല. രണ്ടുവര്‍ഷത്തിലേറെ നീണ്ട  ആ പ്രേമബന്ധത്തിനിടയില്‍ അവര്‍ വൈറ്റ്ഹൗസില്‍ വെച്ച് പലവട്ടം ശാരരികമായി ബന്ധപ്പെട്ടു. പരസ്പരം സമ്മാനങ്ങള്‍ കൈമാറി. 

ഇതിനിടെയാണ് ലിന്‍ഡ ട്രിപ്പ് എന്ന പഴയൊരു സഹപ്രവര്‍ത്തകയോട് മോണിക്ക തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ലിന്‍ഡ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്നറിയാതെ മോണിക്ക ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിശേഷങ്ങളടക്കം പലതും ലിന്‍ഡയോട്  തുറന്നുപറഞ്ഞു. അതിനിടയ്ക്കാണ് പ്രസിഡന്റിന്റെ ശുക്ലം പടര്‍ന്ന തന്റെ നേവി ബ്ലൂ കോട്ടിനെക്കുറിച്ച് മോണിക്ക ലിന്‍ഡയോട് പറഞ്ഞത്. 


 അന്ന്, ലിന്‍ഡ മോണിക്കയോട് പറഞ്ഞു, 'മോണിക്ക...: നിനക്കുമുന്നില്‍ നീണ്ട ഒരു ജീവിതം ഇനിയും ബാക്കിയുണ്ട്. ആ കോട്ട് കഴുകാതെ അതേപടി സുരക്ഷിതമാക്കി വെക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നിനക്ക് ഇനിയും ആവശ്യം വന്നേക്കും' ആ വാക്കുകള്‍ സത്യമായി.  


ക്ലിന്റനെതിരെ അന്ന് മറ്റൊരു ലൈംഗികാരോപണ കേസ് കോടതിയില്‍ നടക്കുന്നുണ്ടായിരുന്നു. അര്‍ക്കന്‍സന്‍സില്‍ ഗവര്‍ണര്‍ ആയിരിക്കെ ക്ലിന്റന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ പൗളാ ജോണ്‍സ് കോടതിയില്‍ എത്തി. 


ആരോപണം ക്ലിന്റണ്‍ കോടതിയില്‍ നിഷേധിച്ചു. കേസ് നീണ്ടുപോയി. അതിനിടെ മോണിക്കയുടെ കഥ പൗളാ ജോണ്‍സിന്റെ അഭിഭാഷകര്‍ അറിഞ്ഞു. ലിന്‍ഡ ആയിരുന്നു ആ വിവരം പുറത്തുപറഞ്ഞത്. അതോടെ ആ വിഷയം കോടതിയില്‍ എത്തി. ക്ലിന്റനോട് കോടതി മോണിക്ക ലെവിന്‍സ്‌കിയെപ്പറ്റി ചോദിച്ചു. 


ആരോപണങ്ങള്‍ ടാബ്ലോയിഡുകളില്‍ വന്നുതുടങ്ങിയ അന്ന് മുതല്‍ക്കേ ക്ലിന്റണ്‍ നിഷേധിച്ചുകൊണ്ടിരുന്നു. 'ആ സ്ത്രീയുമായി ഒരു ബന്ധവുമില്ല' എന്നായിരുന്നു ക്ലിന്റന്റെ വാദം.  പത്‌നി ഹിലാരി ക്ലിന്റണ്‍ ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ട കൂടെനിന്നു. 


ഇതിനുപിന്നാലെ എഫ്ബിഐ മോണിക്കയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. പ്രസിഡന്റിനെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മോണിക്ക പൊട്ടിക്കരഞ്ഞു. തകര്‍ത്തുകൊണ്ട് എടുത്തുചാടി എല്ലാം അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ചതായാണ് മോണിക്ക പിന്നീട് പറഞ്ഞത്. 


ഒടുവില്‍ ഏറെ ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍, കുറ്റവിമുക്തയാക്കാം എന്ന ധാരണയില്‍ മോണിക്ക സഹകരിക്കാന്‍ തയ്യാറായി. തന്റെ നേവി ബ്ലൂ കോട്ടടക്കമുള്ള സമസ്ത തെളിവുകളും മോണിക്ക അവര്‍ക്ക് കൈമാറി.


തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതിക്കു മുമ്പാകെ മോണിക്കയ്ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയേണ്ടി വന്നു. ഒമ്പത് തവണ വൈറ്റ് ഹൗസില്‍ ക്ലിന്റന്‍ ലൈംഗികമായി ബന്ധപ്പെട്ടതായി അവര്‍ വിശദാംശങ്ങള്‍ സഹിതം മൊഴി നല്‍കി. 


മൂവായിരം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ മോണിക്കയുടെ മൊഴി മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് ഓണ്‍ലൈനിലും ലഭ്യമായി. 


പ്രസിഡന്റിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ച എഫ് ബി ഐ കോട്ടിലെ ശുക്‌ളസാമ്പിളുകളുമായി ഡിഎന്‍എ മാച്ചിങ് വരെ നടത്താന്‍ തീരുമാനിച്ചു. ക്ലിന്റണ് എതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങി. 

മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍മ്മയില്ലേ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി. 22 മുതല്‍ 24 വയസ്സുവരെയുള്ള കാലത്ത് നടന്നൊരു സംഭവത്തിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട മോണിക്കയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്.  അന്നത്തെ ബ്ലിന്‍ ക്ലിന്റന്റെ അതേ പ്രായം. 


1998  ഓഗസ്റ്റ് 17 -ന് വൈറ്റ് ഹൗസില്‍ വെച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രസിഡണ്ട് ക്ലിന്റണ്‍ ഇങ്ങനെ പറഞ്ഞു, 'ജനുവരിയില്‍ നല്‍കേണ്ടി വന്ന ഒരു സത്യവാങ്മൂലത്തില്‍ ഞാന്‍ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള എന്റെ ബന്ധത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാന്‍ പറഞ്ഞതത്രയും നിയമപരമായി സത്യം തന്നെ എന്നുവരികിലും ചില സത്യങ്ങള്‍ അന്ന് ഞാന്‍ വെളിപ്പെടുത്താതെയും ഇരിക്കയുണ്ടായി. അതേപ്പറ്റിയാണ് ഇന്ന് പറയാന്‍ പോകുന്നത്. 

മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍മ്മയില്ലേ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി. 22 മുതല്‍ 24 വയസ്സുവരെയുള്ള കാലത്ത് നടന്നൊരു സംഭവത്തിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട മോണിക്കയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്.  അന്നത്തെ ബ്ലിന്‍ ക്ലിന്റന്റെ അതേ പ്രായം. 


2014 -ല്‍ ഫിലാഡാല്‍ഫിയയില്‍ നടന്ന ഫോര്‍ബ്സ് വണ്ടര്‍ 30 സമ്മിറ്റ് എന്ന സമ്മേളനത്തില്‍ ആയിരത്തിലധികം പേരെ സാക്ഷി നിര്‍ത്തിക്കൊണ്ട് മോണിക്ക ലെവിന്‍സ്‌കിയും ഒരു പതിറ്റാണ്ടു കാലത്തെ തന്റെ മൗനം ഭഞ്ജിച്ചു. 


ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഞാന്‍ സ്വകാര്യമായ  ജീവിതം നയിക്കുന്ന  ഒരു വ്യക്തി എന്ന നിലയില്‍  നിന്നും, 'പരസ്യമായി അപമാനിതയാകുന്ന ഒരു സ്ത്രീ' എന്ന നിലയിലേക്ക് വീണു. 'അവിഹിതം' എന്ന മഹാവ്യാധിയുടെ പ്രഭവകേന്ദ്രമായി ഒരു രാത്രികൊണ്ട് ഞാന്‍ മാറി.'-അവര്‍ പറഞ്ഞു. 

''ലോകത്തില്‍ ഏറ്റവും ആദ്യമായി ഇന്റര്‍നെറ്റു വഴി ദുഷ്പേര് സമ്പാദിച്ച വ്യക്തി' മോണിക്ക ലെവിന്‍സ്‌കി എന്ന ഞാനാണ്.  കഴിഞ്ഞ പതിനാറുവര്‍ഷത്തെ നിര്‍വചിക്കാന്‍ നീ ഏതൊരു ഒറ്റവാക്കുപയോഗിക്കുമെന്ന് ഇടക്കൊക്കെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. ഉത്തരം വളരെ ലളിതമാണ്. 'സങ്കോചം.''-അവര്‍ പറഞ്ഞു. 
 


''അവളവളെയോര്‍ത്തുള്ള സങ്കോചം, എന്റെ വീട്ടുകാര്‍ക്ക് ഞാന്‍ ചീത്തപ്പേരുണ്ടാക്കി എന്നുള്ള സങ്കോചം, എന്റെ രാഷ്ട്രത്തിനു തന്നെ ഞാന്‍ ദുഷ്‌കീര്‍ത്തി വരുത്തിവെച്ചു എന്നുള്ള സങ്കോചം. 1998  സെപ്തംബര്‍ 11 -ന് 'സ്റ്റാര്‍ റിപ്പോര്‍ട്ട്' ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ പകച്ചുപോയി.''-അവര്‍ പറഞ്ഞു. 


''പിന്നീടങ്ങോട്ട് എന്നെ അവര്‍ ഇന്റര്‍നെറ്റില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ ചെയ്തു. എന്നെ ഇനി വിളിക്കാത്ത പേരുകളില്ല. അഭിസാരിക എന്നര്‍ത്ഥം വരുന്ന നിഘണ്ടുവിലെ സകലപദങ്ങള്‍ക്കും പുറമെ, ചാരവനിത എന്ന പേരുകൂടി ഞാന്‍ കേട്ടു. അത് എന്നെ തകര്‍ത്തു. എനിക്ക് എന്റെ ആത്മാഭിമാനമാണ് നഷ്ടമായത്.''-അവര്‍ പറഞ്ഞു. 


''ഇന്ന് ഈ വേദിയില്‍ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ എന്നെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അതിനെയൊക്കെ അതിജീവിച്ച ഒരു വ്യക്തി എന്ന നിലയിലാണ്. ഈ പരിഹാസങ്ങളെയും, അപകീര്‍ത്തിപ്പെടുത്തലിനെയും അതിജീവിച്ച ഒരാളെന്ന നിലയില്‍ ഞാനിന്നു ശ്രമിക്കുന്നതും, അത്തരത്തിലുള്ള സങ്കടങ്ങള്‍ അനുഭവിക്കുന്ന മറ്റു സ്ത്രീകളെ അതിജീവിക്കാന്‍ സഹായിക്കുന്നതിനാണ്. എന്റെ ഇന്നുവരെയുള്ള സകലദുരിതങ്ങളും ബലമാക്കി ഞാന്‍ എന്റെ ഭൂതകാലത്തിന് ഒരു അര്‍ത്ഥമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു...''-മോണിക്ക പറഞ്ഞു.  


ഹിലരി ക്ലിന്റനോടും  മകള്‍ ചെല്‍സിയോടും തന്റെ പ്രവൃത്തികളുടെ പേരില്‍ മോണിക്ക പരസ്യമായിത്തന്നെ മാപ്പുപറഞ്ഞു. എന്നാല്‍ ക്ലിന്റണ്‍ മാത്രം ഇന്നുവരെ മോണിക്കയോട് അന്നത്തെ സംഭവങ്ങളില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരില്‍ ക്ഷമാപണം നടത്തുകയുണ്ടായില്ല. 

മോണിക്ക ലെവിന്‍സ്‌കി ബന്ധം പുറത്തറിയിച്ച പെന്റഗണിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ട്രിപ്  കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്  അന്തരിച്ചത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന അവര്‍ക്ക് 70 വയസ്സായിരുന്നു. 


ക്ലിന്റനെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് നയിച്ച പ്രധാന തെളിവായ ഫോണ്‍ റെക്കോര്‍ഡുകള്‍ ലിന്‍ഡയാണ് അന്വേഷണ കമ്മീഷന് കൈമാറിയത്. തന്റെ പ്രസിഡന്റ് പദവിയുടെ അവസാന ദിനം ക്ലിന്റന്‍ ലിന്‍ഡയെ പെന്റഗണ്‍ ഹൗസില്‍ നിന്ന് പുറത്താക്കിയിരുന്നു.


ക്ലിന്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശേഷം ക്രൂരമായ സാമൂഹ്യ ബഹിഷ്‌കരണത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയയായ മോണിക്ക പിന്നീട് അമേരിക്ക വിട്ട് ലണ്ടനില്‍ പോയി. അവിടെ പഠനം നടത്തിയ അവര്‍ പിന്നീട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 

വിവാദങ്ങളുടെയും ആക്രമണങ്ങളുടെയും കാലത്ത് താന്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടടുത്ത് എത്തിയതായി അവര്‍ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ പിന്നീട് പറഞ്ഞു. ''ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍, പിന്നീട് അവര്‍ ഈ അവസ്ഥകള്‍ മറി കടന്നു. ഇപ്പോള്‍, ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവരുടെ സഹായത്തിന് വേണ്ടി അവര്‍ ഓടി നടക്കുകയാണ്''

click me!