മുംബൈയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു ; വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു

Published : Nov 10, 2022, 09:05 AM ISTUpdated : Nov 10, 2022, 09:47 AM IST
മുംബൈയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു ; വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു

Synopsis

മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാംപനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, മാനേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവയെ കുറിച്ച് അന്വേഷിക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനും സംഘം ഫീൽഡ് സന്ദർശനങ്ങൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. 

മുംബൈയിലെ ചേരി പ്രദേശങ്ങളിൽ അഞ്ചാംപനി പടർന്നുപിടിച്ചതിന് ശേഷം കേസുകളുടെ വർദ്ധനവ് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നഗരത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ, നിയന്ത്രണ നടപടികളുടെ പ്രവർത്തനക്ഷമത സുഗമമാക്കുന്നതിനും സംഘം സംസ്ഥാന ആരോഗ്യ അധികാരികളെ സഹായിക്കുമെന്ന് മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

അതേസമയം, പകർച്ചവ്യാധി കണക്കിലെടുത്ത്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നഗരത്തിലെ എഫ്/നോർത്ത്, എച്ച്/ഈസ്റ്റ്, എൽ, എം/ഈസ്റ്റ്, പി/നോർത്ത് വാർഡുകളിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ അഞ്ചാംപനി, റുബെല്ല കേസുകൾ വർധിച്ചതിനെ തുടർന്ന് പരേൽ, ബാന്ദ്ര ഈസ്റ്റ്, സാന്താക്രൂസ് ഈസ്റ്റ്, കുർള, ഗോവണ്ടി, ചെമ്പൂർ, മലാഡ് വെസ്റ്റ് മേഖലകളിൽ വാക്സിനേഷൻ സെഷനുകൾ നടക്കുന്നുണ്ടെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. 

9 മാസവും 16 മാസവും പ്രായമുള്ള കുട്ടികൾക്ക് മീസിൽസ്, റുബെല്ല വാക്സിനേഷൻ പൂർത്തിയാക്കാൻ ബിഎംസി നിർദേശിച്ചു. ദില്ലിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, മഹാരാഷ്ട്ര പുനെയിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് മുംബൈയിലേക്കുള്ള മൂന്നംഗ കേന്ദ്രസംഘത്തിലുള്ളത്.

മന്ത്രാലയത്തിലെ എൻസിഡിസിയുടെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി) ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനുഭവ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് സംഘം. മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാംപനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, മാനേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവയം കുറിച്ച് അന്വേഷിക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനും സംഘം ഫീൽഡ് സന്ദർശനങ്ങൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വർഷം മൂന്ന് കുട്ടികൾ അഞ്ചാംപനി ബാധിച്ച് മരിച്ചതായും 90 പേർക്ക് രോഗം ബാധിച്ചതായും മുംബൈയിലെ വിദ​ഗ്ധർ പറഞ്ഞു. ജനുവരി മുതൽ എഫ്-നോർത്ത്, എച്ച്-ഈസ്റ്റ്, എൽ, എം-ഈസ്റ്റ്, പി-സൗത്ത് വാർഡുകളിൽ അഞ്ചാംപനി കേസുകൾ കണ്ടെത്തിയതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) എക്‌സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ മംഗള ഗോമരെ പറഞ്ഞു. ഗോവണ്ടി മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ 23 അണുബാധകൾ റിപ്പോർട്ട് ചെയ്തതെന്നും അവർ പറഞ്ഞു. 

ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളിതാ...

' മീസിൽസ്, റുബെല്ല ബാധിച്ച കുട്ടികളിൽ 10 ശതമാനം പേർക്ക് വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്നും 25 ശതമാനം പേർക്ക് വാക്സിൻ എടുത്തിട്ടില്ലെന്നും ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ചാംപനിയിൽ കുട്ടിക്ക് പനി, ജലദോഷം, ചുമ, ശരീരത്തിൽ ചുവന്ന തിണർപ്പ് എന്നിവ അനുഭവപ്പെടുന്നു. ഭാഗികമായോ വാക്സിനേഷൻ എടുക്കാത്ത കുട്ടികളിൽ ഈ രോഗത്തിൽ നിന്നുള്ള സങ്കീർണതകൾ ഗുരുതരമായേക്കാം...'- ബിഎംസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ