
സാർസ്- കോവ് 2 വൈറസിന്റെ ഒമിക്രോൺ വേരിയന്റ് ചെറിയ കുട്ടികളിൽ ശ്വാസകോശ രോഗത്തിന് കാരണമാകുന്നതായി പഠനം. പീഡിയാട്രിക്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 2020 മാർച്ച് 1 മുതൽ 2022 ജനുവരി 15 വരെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ശ്വാസം മുട്ടലും ചുമയുമായി 75 കുട്ടികളെ പ്രവേശിപ്പിച്ചു.
'ഒമിക്രോൺ പ്രബലമായ വേരിയന്റായ അന്ന് മുതൽ Croup പിടിപെടുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണാൻ തുടങ്ങിയിരുന്നു...'- ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഗവേഷകൻ റയാൻ ബ്രൂസ്റ്റർ പറഞ്ഞു.
(ക്രൂപ്പ് എന്നത് മുകളിലെ ശ്വാസനാളത്തിലെ അണുബാധയെ സൂചിപ്പിക്കുന്നു. ഇത് ശ്വസനത്തെ തടസ്സപ്പെടുത്തുകയും ചുമയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ശ്വാസനാളം, ബ്രോങ്കിയൽ ട്യൂബുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള വീക്കം മൂലമാണ് ചുമയും മറ്റ് ലക്ഷണങ്ങളും രോഗലക്ഷണങ്ങളും ഉണ്ടാകുന്നത്).
ക്രൂപ്പിനെ laryngotracheitis എന്നും അറിയപ്പെടുന്നു. ശിശുക്കളിലും ചെറിയ കുട്ടികളിലും കാണുന്ന ഒരു സാധാരണ ശ്വാസകോശ രോഗമാണ് ഇത്. ജലദോഷവും മറ്റ് വൈറൽ അണുബാധകളും വോയ്‌സ് ബോക്‌സ്, ശ്വാസനാളം, ബ്രോങ്കിയൽ ട്യൂബുകൾ എന്നിവയ്ക്ക് ചുറ്റും വീക്കം ഉണ്ടാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
കൊവിഡ് 19 ഉള്ള കുട്ടികളിൽ ഭൂരിഭാഗവും 2 വയസ്സിന് താഴെയുള്ള കുട്ടികളും 72 ശതമാനം ആൺകുട്ടികളും ആയിരുന്നു. ജലദോഷം ബാധിച്ച ഒരു കുട്ടി ഒഴികെ, മറ്റെല്ലാവർക്കും SARS-CoV-2 ബാധിച്ചു. കുട്ടികളിൽ 5 ശതമാനത്തിൽ താഴെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. 97 ശതമാനം കുട്ടികളും ഡെക്സമെതസോൺ എന്ന സ്റ്റിറോയിഡ് ഉപയോഗിച്ചാണ് ചികിത്സിച്ചത്.
കൊവിഡ് 19 ; ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി
കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ ( Covid 19 Disease ) തന്നെയാണ് നാമിപ്പോഴും. കൊവിഡിനെതിരായ വാക്‌സിന്‍ ( Covid Vaccine ) വന്നുവെങ്കിലും ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വ്യാപകമായതോടെ വലിയ വെല്ലുവിളികളാണ് ഉയര്‍ന്നുവന്നിരുന്നത്.
'ആല്‍ഫ', 'ബീറ്റ', എന്നീ വൈറസുകള്‍ക്ക് ശേഷം വന്ന 'ഡെല്‍റ്റ' വൈറസ് വകഭേദം ഇന്ത്യയടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗമാണ് സൃഷ്ടിച്ചത്. എളുപ്പത്തില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയുണ്ടാക്കിയ ഭീതിയോളമെത്തിയില്ല ഇതിന് ശേഷം വന്ന ഒമിക്രോണ്‍ തരംഗം.
ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നായിട്ടും ഡെല്‍റ്റ സൃഷ്ടിച്ച പ്രതിസന്ധികളൊന്നും ഒമിക്രോണ്‍ പിന്തുടര്‍ന്നില്ല. എങ്കിലും ഒമിക്രോണിനെയും ആശങ്കപ്പെടേണ്ട രോഗകാരികളുടെ പട്ടികയില്‍ തന്നെയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത് ഒമിക്രോണ്‍ തന്നെയാണ്. ഒമിക്രോണ്‍ തന്നെ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ ഉപവകഭേദങ്ങളായും രൂപാന്തരപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam