2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം; ലോകാരോഗ്യസംഘടന

Web Desk   | Asianet News
Published : Mar 02, 2021, 03:20 PM IST
2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം; ലോകാരോഗ്യസംഘടന

Synopsis

ലോകമെമ്പാടുമുള്ള അഞ്ചിൽ ഒരാൾക്ക് നിലവിൽ കേൾവി പ്രശ്‌നമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 

അണുബാധകള്‍, രോഗങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള അഞ്ചിൽ ഒരാൾക്ക് നിലവിൽ കേൾവി പ്രശ്‌നമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് കേള്‍വി സംബന്ധമായ തകരാറുകള്‍ക്ക് ഇടയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

രോഗം നേരത്തെ കണ്ടെത്താന്‍ ആളുകളില്‍ കൃത്യമായി സ്‌ക്രീനിങ് നടത്തണം. കുട്ടികളിലെ കേള്‍വിക്കുറവ് 60 ശതമാനത്തോളം കേസുകളിലും തടയാവുന്നതാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡനോം ഗെബ്രിയേസുസ് പറഞ്ഞു.

ആര്‍ത്തവപ്രശ്‌നങ്ങള്‍ അസഹനീയമോ? ഈ രണ്ട് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!