ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ തെറ്റെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും: ആശങ്കയുണർത്തി ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ കണക്കുകൾ

Published : Jul 15, 2026, 08:09 PM IST
Hepatitis B

Synopsis

ഇന്ത്യയിലെ നവജാതശിശുക്കൾക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും. ഇന്ത്യ 92% കുട്ടികൾക്ക് വാക്സിൻ നൽകിയെന്ന് അവകാശപ്പെടുമ്പോൾ, 70% പേർക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും രാജ്യത്തെ മൂന്നിലൊന്ന് കുട്ടികൾക്ക് നിർണായകമായ ആദ്യ ഡോസ് നഷ്ടമാകുന്നുവെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.

ദില്ലി: ഇന്ത്യയിലെ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ലോകാരോഗ്യ സംഘടനയും യുണിസെഫും. കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ്പുകളിൽ ഇന്ത്യ മികച്ച പുരോഗതി രേഖപ്പെടുത്തുമ്പോഴും നവജാതശിശുക്കൾക്ക് നൽകുന്ന ഹെപ്പറ്റൈറ്റിസ് ബി ആദ്യ ഡോസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണെന്ന് ഇരു ഏജൻസികളും വ്യക്തമാക്കുന്നു. രാജ്യത്തെ മൂന്നിലൊന്ന് കുട്ടികൾക്കും ജനിച്ച് 24 മണിക്കൂറിനുള്ളിൽ ലഭിക്കേണ്ട നിർണായകമായ പ്രതിരോധ മരുന്ന് ലഭിക്കുന്നില്ലെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

ഡബ്ല്യു.യു.ഇ.എൻ.ഐ.സി പുറത്തുവിട്ട പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച വ്യക്തമാക്കുന്നത്. രാജ്യത്തെ 92% നവജാതശിശുക്കൾക്കും ജനിച്ചയുടൻ നൽകേണ്ട ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകിയെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ 70% കുട്ടികൾക്ക് മാത്രമാണ് വാക്സീൻ ലഭിച്ചിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും വിലയിരുത്തൽ. ലക്ഷ്യം വെച്ച ജനസംഖ്യയുടെ കേവലം 76%-നെ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ ഉയർന്ന ശതമാനം കണക്കാക്കിയതെന്നാണ് ഏജൻസികളുടെ കണ്ടെത്തൽ.

പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ബാധിക്കുന്ന 90% കുട്ടികളിലും രോഗം പിന്നീട് ഗുരുതരമാകാനും ഭാവിയിൽ ലിവർ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. അതിനാൽ ജനിച്ച് 24 മണിക്കൂറിനുള്ളിൽ നൽകുന്ന വാക്സിൻ ഏറെ നിർണായകമാണ്. കേന്ദ്ര സർക്കാരിന്റെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വഴി ഈ വാക്സിൻ സൗജന്യമായി നൽകുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് കുട്ടികളിലേക്ക് ഇത് കൃത്യസമയത്ത് എത്തുന്നില്ല എന്ന യാഥാർത്ഥ്യമാണ് അന്താരാഷ്ട്ര ഏജൻസികൾ പുറത്തുകൊണ്ടുവരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കാൽസ്യം മാത്രം പോരാ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഒലീവ് ഓയിലിന്റെ 8 ആരോ​ഗ്യ​ഗുണങ്ങൾ