Monkeypox : മങ്കിപോക്സ്; കൂടുതൽ കേസുകളും പകരുന്നത് സെക്സിലൂടെ, പഠനം പറയുന്നത്

By Web TeamFirst Published Jul 23, 2022, 6:31 PM IST
Highlights

ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. മങ്കിപോക്സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.

95 ശതമാനം മങ്കിപോക്സ് കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു.  ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 16 രാജ്യങ്ങളിലെ 2022 ഏപ്രിൽ 27 നും ജൂൺ 24 നും ഇടയിൽ കണ്ടെത്തിയ 528 അണുബാധകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ പരിശോധിച്ചു.

മങ്കിപോക്സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ചുണങ്ങു, ചൊറി, ശരീര സ്രവങ്ങൾ അല്ലെങ്കിൽ ശ്വസന തുള്ളികൾ എന്നിവയുമായി അടുത്തോ ചർമ്മത്തിലോ ഉള്ള സമ്പർക്കം വഴിയോ രോ​ഗം പകരാമെന്നും ​ഗവേഷകർ പറയുന്നു.

മങ്കിപോക്സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ലൈംഗികതയിൽ സജീവമായ പ്രായപരിധിയിലുള്ള ചെറുപ്പക്കാർക്കും സ്വവർഗാനുരാഗികൾക്കും സാമീപ്യമുള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്നും ബം​ഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡയറക്ടർ - ഇന്റേണൽ മെഡിസിൻ വിഭാ​ഗം ഡോ. ഷീല മുരളി ചക്രവർത്തി പറഞ്ഞു.

മങ്കിപോക്സ് അനുഭവം തുറന്നുപറഞ്ഞ് ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍

മങ്കിപോക്സ് ബാധിച്ച ഒരാളുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നത് പോലും അണുബാധയ്ക്ക് കാരണമാകുമെന്നും Centers for Disease Control and Prevention വ്യക്തമാക്കുന്നു.

ഉയർന്ന അപകടസാധ്യതയുള്ള ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണ്. യുഎസിൽ പുരുഷന്മാരിൽ നിന്ന് പുരുഷന്മാരിലേക്ക് പകരുന്ന ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ വാക്സിനേഷൻ ലഭ്യമാകൂ. ഇന്ത്യയിൽ മങ്കിപോക്സിനുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ ലഭ്യമല്ല..- വിദഗ്ധൻ കൂട്ടിച്ചേർത്തു. അകലം പാലിക്കുന്നതും അണുബാധയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലതാണ്. 

എന്താണ് മങ്കിപോക്സ് (Monkeypox)?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 

മങ്കിപോക്സ്; ആശങ്ക വേണ്ട, ഇതൊരു മാരകമായ രോ​ഗവുമല്ല; വിദ​ഗ്ധർ പറയുന്നു

മങ്കിപോക്സിന്റെ ലക്ഷണങ്ങൾ (Monkeypox Symptoms)...

 പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയംഎന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരാം. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

'വസൂരിയുമായി അടുത്ത ബന്ധമുള്ള ഒരു സൂനോട്ടിക് അണുബാധയാണ് മങ്കിപോക്സ്. രോഗബാധിതരായ മനുഷ്യരുമായോ മൃഗങ്ങളുമായോ അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയോ ഒരു വ്യക്തി സാധാരണ ത്വക്ക് ചുണങ്ങുകളിലൂടെയോ സമ്പർക്കം പുലർത്തുന്നതിലൂടെയോ പടരുന്നു. കൊവിഡ് -19 ന്റെ കാര്യത്തിലെന്നപോലെ ഇത് വായുവിലൂടെ പടരുന്നില്ല. രോഗബാധിതരുമായുള്ള അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക മാത്രമാണ് ചെയ്യേണ്ടതാണ്. സംശയാസ്പദമായ ചുണങ്ങുള്ള ആളുകൾ മറ്റുള്ളവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കണം...'- ഫോർട്ടിസ്-എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ.സുപ്രദീപ് ഘോഷ് പറഞ്ഞു. 

മങ്കിപോക്സ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

 

click me!